പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശീയ നൈപുണ്യനയം യുവതലമുറയ്ക്ക് അത്യന്തം പ്രയോജനകരവും ഭാരതത്തിന്റെ മാനവശേഷി വികസനത്തിനും സാമ്പത്തിക പുരോഗതിയ്ക്കും ഉപകാരപ്രദമാകുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണ്. ലോകത്തെ മാനവവിഭവശേഷിയുടെ കേന്ദ്രമായി ഭാരതത്തെ മാറ്റുമെന്നും സാങ്കേതിക വിദ്യയുടെ വികാസപരിണാമങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിന് ചലനാത്മകമായ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നുമാണ് സ്കില്‍ ഡെവലപ്മെന്റ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.
ചൈന ആഗോളനിര്മാണ കേന്ദ്രമായി മാറിയത് ഇത്തരമൊരു പദ്ധതിയിലൂടെയാണ്. ബ്രസീലിലും യുകെയിലും സ്പെയിനിലും ഇത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമായിക്കഴിഞ്ഞു. ലോകത്തിനാവശ്യമുള്ള എല്ലാ മേഖലകളിലേക്കും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ നല്കാന് സാധിക്കുന്ന ഏകരാജ്യമായി ഭാരതത്തെ മാറ്റാനുള്ള ഈ പദ്ധതി ആവിഷ്കരിച്ചതിന് യുവഭാരതം പ്രധാനമന്ത്രിനരേന്ദ്രമോദിയോട് നന്ദി പറയണം.
ഭാരതത്തിലെ 40.2 കോടി ജനങ്ങള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്കാന് ലക്ഷ്യമിടുന്ന ഈ പദ്ധതി ദാരിദ്ര്യത്തിനെതിരായ യുദ്ധപ്രഖ്യാപനം കൂടിയാണ്. ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യവും ജോലി സാധ്യതയും വര്‍ധിപ്പിക്കുകയും സംരംഭകരുടെ വിഭവശേഷി ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നയമാണ് പദ്ധതിക്ക് അടിസ്ഥാനം. ഇനിമുതല്‍ വിദ്യാഭ്യാസവും പരിശീലനവും ഒരുമിച്ച് മുന്നേറും. സാമ്പത്തിക-സാമുദായിക-വികസന സാധ്യതകള്‍ കൈവരുകവഴി ഭാരതവും നൈപുണ്യമുള്ള തൊഴിലാളികളെ വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാക്കും. ത്വരിതവേഗമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാമുദായിക സമത്വത്തിനും ദാരിദ്ര്യ ഉന്മൂലനത്തിനും സഹായകമാകും.
ഈ പദ്ധതി ലക്ഷ്യമിടുന്നത് യുവാക്കളെ മാത്രമല്ല എന്നതാണ് മറ്റൊരു പ്രത്യേകത. മുതിര്‍ന്ന പൗരന്മാരെയും സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയവരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെയും പദ്ധതിയ്ക്കുകീഴില്‍ കൊണ്ടുവരും. ഈ പദ്ധതി ഭാരതത്തിലെ മോശപ്പെട്ട പരിശീലനമാണ് ഇവിടുത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാന കാരണം. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയിലൂടെ അഭ്യസ്തവിദ്യരുടെ നൈപുണ്യം വികസിക്കുകമാത്രമല്ല, സര്‍ക്കാരും തൊഴില്‍ദായകരുമായി യോജിച്ച് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കും. നൈപുണ്യം തൊഴിലിന്റെ അവിഭാജ്യഘടകമാണ്.
തൊഴില്‍ സാമര്‍ത്ഥ്യം സാമ്പത്തിക വികസനവും ജോലിസാധ്യതയും മാത്രമല്ല എല്ലാവര്ക്കും വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ ലഭ്യതയ്ക്കും അവസരം ഒരുക്കുകയും ചെയ്യുന്നു. നൈപുണ്യ വികസനം വികസനത്തോടും തൊഴില്‍ സാധ്യതയോടും സാമ്പത്തിക ഉയര്‍ച്ചയോടും ബന്ധപ്പെട്ടിരിക്കുന്നത് അത് കൂടുതല്‍ തൊഴില്‍ അവസരങ്ങളും സാമ്പത്തിക-സാമൂഹിക വികസനവും സാധ്യമാക്കുന്നതിലാണ്. പ്രധാനമന്ത്രിയുടെ ലക്ഷ്യവും ഇതാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിന് പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കും. മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ചേര്‍ന്നുള്ള പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ഈ നയം ലക്ഷ്യമിടുന്നു.തൊഴിലാളിയുടെ വൈദഗ്ദ്ധ്യം വികസിപ്പിക്കാന്‍ തൊഴിലിടങ്ങളിലും പരിശീലനം നല്‍കും.
വ്യക്തതയുള്ള ഒരു ദേശീയ നൈപുണ്യ വികസന പദ്ധതിയ്ക്ക് വികസനം നിലനിര്‍ത്താനാകും. വികസനത്തിന് ലക്ഷ്യബോധം കൈവരും. മാത്രമല്ല നയരൂപീകരണത്തിനും തൊഴില്‍സേവന വികസനത്തിനും പുറമെ തൊഴിലിനനുസരിച്ചുള്ള നൈപുണ്യം വികസിപ്പിക്കാനുമാകും. ബാധ്യത പങ്കുവയ്ക്കപ്പെടുമ്പോള്‍ അത് വികസനവുമായി സംയോജിതമാകും. തൊഴിലും മറ്റു വികസന തന്ത്രങ്ങളും രൂപീകരിച്ച് ആജീവനാന്ത പരിശീലനത്തിനുള്ള വഴിതുറക്കും. ഭാവിയിലേക്ക് നോക്കുന്ന കാഴ്ചപ്പാടും പത്തുവര്‍ഷം മുന്നോട്ടുള്ള ലക്ഷ്യവും സാങ്കേതിക വിദഗ്ദ്ധരുമായി നിരന്തരമായ ഇടപെടലും ഇതിനാവശ്യമാണ്.
പ്രധാനമന്ത്രിയുടെ ലക്ഷ്യം ലോകത്തിനാവശ്യമായ എല്ലാ മേഖലകളിലേക്കുമുള്ള തൊഴിലാളികളെ നല്കുന്ന ഏകരാജ്യമായി ഭാരതത്തെ മാറ്റുക എന്നതാണ്. ഇതിനായി മാനവ വിഭവശേഷിയുടെ കുറവ് നികത്തപ്പെടും.ലോകപ്രശസ്തമായ രീതിയില്‍ രാജ്യത്തെ 40.2 കോടി ജനങ്ങള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കാനാണ് പദ്ധതി തുടക്കമിടുന്നത്. ഇങ്ങനെയാണ് ഇത് ദാരിദ്ര്യത്തിനെതിരായ യുദ്ധം കൂടിയാകുന്നത്. ഈ പദ്ധതി ഏറ്റവും ഗുണകരമാകുന്നത് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ സമൃദ്ധമായ കേരളത്തിനാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി കാത്തിരിക്കുന്നവര്‍ക്ക് ഈ പദ്ധതിയില്‍ക്കൂടി കേരളത്തിലെ ദാരിദ്ര്യരേഖ തന്നെ തുടച്ചുനീക്കാനാവുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: