വണ്ടിപ്പെരിയാറില്‍ അസംപ്ഷന്‍ പള്ളിക്ക് കുരിശടി പണിയാന്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ ജൂണ്‍ 17 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചെന്നും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പത്രവാര്‍ത്ത. (ജന്മഭൂമി 2.07.15).
നിലമ്പൂര്‍ മമ്പാട്ടുമൂല ഗവ.എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ലീഗ് അനുഭാവിയായ പ്രധാനാദ്ധ്യാപകനും പിടിഎ പ്രസിഡന്റും കൂടി തീരുമാനിച്ചതായി വാര്‍ത്തയും അതേദിവസം ജന്മഭൂമിയില്.
മാനന്തവാടിയിലെ 3.4 കോടി രൂപ വിലവരുന്ന 13.67 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കല്ലോടി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് 1300 രൂപയ്ക്ക് സര്‍ക്കാര്‍ പതിച്ചുനല്കിയതായി ജനം ടിവിയില്‍ വാര്‍ത്ത. മെയ് 23 ന് പുറത്തിറങ്ങിയ ഈ ഉത്തരവ് അതീവരഹസ്യമാക്കി വച്ചിരിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു.
ഇത്രയൊക്കെ ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരിക്കൊടുക്കുന്ന സര്‍ക്കാര്‍ ഹിന്ദുവിനും ഒരു സമ്മാനം നല്‍കിയിട്ടുണ്ട്. നിരവധി ഹൈന്ദവ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധനായ ഡിജിപി സെന്‍കുമാര്‍ വരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട പി.ഗോപാലകൃഷ്ണന് എന്ന പോലീസ് ഓഫീസറെ ദേവസ്വം വിജിലന്‍സ് എസ്പി ആയി നിയമിച്ചിരിക്കുന്നു. ദേവസ്വങ്ങളില്നിന്ന് ഇനി മെമ്പര്‍മാര്‍ക്ക് എന്തും കയ്യിട്ടുവാരാം.
രാമചന്ദ്രന് പാണ്ടിക്കാട്, മഞ്ചേരി
എന്തിനീ ആശങ്കകള്‍; എന്തിനീ ജാഗ്രതകള്‍?
സീതാറാം യച്ചൂരി പറയുന്നു ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകം. എ.കെ.ആന്റണി ബിജെപിയുടെ വളര്‍ച്ചക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അണികളെ ആഹ്വാനം ചെയ്യുന്നു. അരുവിക്കരയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയതിലുള്ള വിഷമമാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്കുപിന്നില്‍. ഇരുമുന്നണികളിലുമായി കേരളത്തിലെ സകലമാന ഈര്‍ക്കിലി-പ്രാദേശിക പാര്‍ട്ടികളും അണിനിരന്നപ്പോള്‍ ഒറ്റയ്ക്കു മത്സരിച്ച് മുപ്പത്തയ്യായിരത്തോളം വോട്ടുനേടുക എന്നത് അസൂയാവഹമായ സംഗതി തന്നെ. ഒരു പക്ഷേ ഒറ്റയ്ക്കുനിന്നാല്‍ സിപിഎമ്മിനോ കോണ്‍ഗ്രസിനോ ഇത്രയും വോട്ടു ലഭിക്കുമായിരുന്നോ? സംശയം; അതുതന്നെയാണ് ‘ആശങ്ക’യ്ക്കും ‘ജാഗ്രത’യ്ക്കും കാരണം. കേരള കോണ്‍ഗ്രസും മുസ്ലിംലീഗും പിഡിപിയും വളര്‍ന്നാല്‍ ഇവര്‍ ആശങ്കപ്പെടുമോ?
ഇങ്ങനെ പോയാല്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ബിജെപി നേട്ടങ്ങള്‍ കൊയ്യും എന്ന ഭയം ഇരുമുന്നണികള്‍ക്കുമുണ്ട്. കേന്ദ്രഭരണമാകട്ടെ ”ഹൈസ്പീഡി”ല്‍ മുന്നേറുന്നു. പ്ലാനിംഗ് കമ്മീഷനിലും ക്യാബിനറ്റ് സബ് കമ്മറ്റികളിലും തീരുമാനം കാത്ത് കിടന്ന (വര്‍ഷങ്ങളോളം)ഫയലുകളില്‍ ചടുലമായി തീരുമാനങ്ങളുണ്ടാകുന്നു. കൊടിയേറ്റത്തിലെ ഗോപിയെപ്പോലെ ”എന്തൊരു സ്പീഡ്” എന്നുപറഞ്ഞ് അന്തംവിട്ടു നില്ക്കുന്നു പഴയ ഭരണക്കാര്‍.
കെ.വി.സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: