കൊച്ചി: സ്മാര്‍ട് സിറ്റിക്കു നല്കിയ ഭൂമിയിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് റവന്യൂ വകുപ്പുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി. സ്വകാര്യ വ്യക്തികള്‍ക്കു പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് സ്മാര്‍ട് സിറ്റിയുടെ പരാതി. ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും സ്ഥലം അളന്നു തിരിച്ചു നല്കിയതിനാല് സംരക്ഷിക്കേണ്ട ബാധ്യത കമ്പനിക്കാണെന്ന നിലപാടാണ് ഐ.ടി സെക്രട്ടറി എടുത്തത്.
അംഗന്‍വാടി ഉള്‍പ്പെടെയുളള ചില കയ്യേറ്റങ്ങള്‍ പ്രദേശത്തുണ്ടായതായി സ്മാര്‍ട് സിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി. കയ്യേറ്റം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ജില്ല കളക്ടര്‍ക്കു നിര്‍ദ്ദേശം നല്കി.
പാട്ടത്തിനു നല്കിയ ഭൂമിയുടെ വാര്‍ഷിക ഫീസ് ഈടാക്കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന് ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. റവന്യൂ സംബന്ധമായ കാര്യങ്ങളില്‍ കലക്ടര്‍ തലത്തില്‍ തന്നെ പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: