മുംബൈ: ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണ് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ സീസണിന്റെ ഗംഭീര വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ കായികലോകം രണ്ടാം സീസണെ നോക്കിക്കാണാനൊരുങ്ങുന്നത്. ഐപിഎല്‍ ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന രണ്ടാമത്തെ ഏറ്റവും വലിയ കായിക മാമാങ്കമാണ് പ്രോ കബഡി ലീഗ്. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സപ്രേഷണം ചെയ്യും.
ഇന്ന് നടക്കുന്ന രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ജയ്പൂര്‍ പിങ്ക് പാന്തേഴ്സും റണ്ണേഴ്സപ്പായ യു മുംബയും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ എന്എസ്സിഐയില് രാത്രി എട്ടിന് പോരാട്ടം. രാത്രി ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സും കൊല്‍ക്കത്ത ബംഗാള്‍ വാരിയേഴ്സും പോരാടും. ലീഗ് മത്സരങ്ങള്‍ ആഗസ്റ്റ് 19ന് സമാപിക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ ആഗസ്റ്റ് 21നും ലൂസേഴ്സ് ഫൈനലും ഫൈനല്‍ മത്സരവും ആഗസ്റ്റ് 23നും മുംബൈയില്‍ നടക്കും.
ജയ്പൂര്‍, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, പൂനെ, വിശാഖപട്ടണം, ദല്‍ഹി, പാറ്റ്ന എന്നീ എട്ട് നഗരങ്ങളുടെ പേരിലുള്ള എട്ട് ടീമുകളാണ് കബഡി ലീഗില്‍ മത്സരിക്കുന്നത്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജയ്പൂര്‍ പിങ്ക് പാന്തേഴ്സാണ് ആദ്യ സീസണിലെ ചാമ്പ്യന്മാര്. പിങ്ക് പാന്തേഴ്സിന് പുറമെ യു മുംബ, ബംഗാള്‍ വാരിയേഴ്സ്, ദബാങ് ദല്‍ഹി, തെലുങ്കു ടൈറ്റന്‍സ്, പൂനേരി പല്ത്താന്, പാറ്റ്ന പൈറേറ്റ്സ്, ബെംഗളൂരു ബുള്‍സ് എന്നീ ടീമുകളാണ് രണ്ടാം സീസണിലും മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണില്‍ യു മുംബ ടീമിനെ ഫൈനലില്‍ തകര്‍ത്തായിരുന്നു പാന്തേഴ്സിന്റെ കിരീട നേട്ടം. മൂന്നാം സ്ഥാനം പാറ്റ്ന പൈറേറ്റ്സും നാലാം സ്ഥാനം ബെംഗളൂരു ബുള്‍സും ആദ്യ സീസണില്‍ സ്വന്തമാക്കി.
എട്ട് ടീമുകള്‍ തമ്മില്‍ ഹോം ആന്റ് എവേ അടിസ്ഥാനത്തിലാണ് മത്സരം. ഓരോ ടീമിനും 14 കളികള്‍. പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ സെമിഫൈനലും കളിക്കും. ആകെ 60 കളികള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ ലേലത്തിലൂടെയാണ് ടീമുകള്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കബഡി ലോകത്തെ മുന്‍നിര താരങ്ങളെല്ലാവരും പ്രോ കബഡി ലീഗില്‍ കളിക്കാനെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: