ലോര്‍ഡ്സ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്തിന്റെ ഇരട്ടസെഞ്ചുറിയുടെ കടുത്തില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കംഗാരുക്കള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 562 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സോടെ മിച്ചല്‍ ജോണ്‍സണും 11 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. 215 റണ്‍സെടുത്താണ് സ്റ്റീവന്‍ സ്മിത്ത് പുറത്തായത്. സ്മിത്തിന് പുറമെ ക്രിസ് റോജേഴ്സ് 173 റണ്‍സുമെടുത്തു.
ഇന്നലെ ഒന്നിന് 337 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് സ്കോര്‍ 362-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 173 റണ്‍സെടുത്ത റോജേഴ്സിനെ ബ്രോഡ് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്ക് 7 റണ്‍സെടുത്ത വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അധികം കഴിയാതെ 25 റണ്‍സെടുത്ത വോഗ്സിനെ ബ്രോഡും മടക്കിയപ്പോള്‍ ഓസീസ് 4ന് 426 എന്ന നിലയില്‍. 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 12 റണ്‍സെടുത്ത മാര്‍ഷിനെ ബ്രോഡ് ബൗള്‍ഡാക്കി. എന്നാല്‍ സ്മിത്തും അരങ്ങേറ്റക്കാരന്‍ പീറ്റര്‍ നെവില്ലും ചേര്‍ന്ന് സ്കോര്‍ 500 കടത്തി.
അധികം കഴിയും മുന്നേ സ്മിത്ത് ഇരട്ട സെഞ്ചുറിയും തികച്ചു. 336 പന്തില്‍ നിന്നായിരുന്നു സ്മിത്തിന്റെ ഡബിള്‍ സെഞ്ചുറി. ഒടുവില്‍ സ്കോര്‍ 533-ല്‍ എത്തിയപ്പോള്‍ 214 റണ്‍സെടുത്ത സ്മിത്തിനെ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് തകര്‍പ്പന്‍ ഇന്നിംഗ്സിന് തിരശ്ശീല വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: