ബീജിങ്: ഭീകരസംഘടനാബന്ധം ആരോപിച്ച് ചൈനയില്‍ അറസ്റ്റിലായ ഭാരതീയനെ മോചിപ്പിച്ചു. ദല്‍ഹിയിലെ വ്യവസായിയായ രാജീവ് മോഹന്‍ കുല്‍ശ്രേസ്ത(46) ആണ് മോചിതനായത്. ഇയാളെ ഭാരതത്തിന് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുറ്റങ്ങളൊന്നും ചുമത്താതെയാണ് കുല്ശ്രേസ്തയെ വിട്ടയച്ചത്. വിമാനത്താവളം വരെ ഭാരതത്തിന്റെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുഗമിച്ചു. ഭീകരബന്ധം ആരോപിച്ച് രാജീവ് ഉള്‍പ്പെടെ 20 വിദേശികളെ ഈ മാസം പത്തിനാണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ മംഗോളിയയിലെ വിമാനത്താവളത്തില്‍നിന്നാണ് ദക്ഷിണാഫ്രിക്കയല്‍ നിന്നുള്ള മത ജീവകാരുണ്യസംഘടനയുമായി ബന്ധപ്പെട്ട സംഘം പിടിയിലായത്.
ദക്ഷിണാഫ്രിക്കന്‍ പൗരന്മാരും ബ്രിട്ടിഷുകാരും അടങ്ങുന്നതായിരുന്നു വിനോദയാത്രാസംഘം. ഇവരിലെ 11 പേരെ ഈ ആഴ്ച ആദ്യം ചൈന വിട്ടയച്ചിരുന്നു. സംഘാംഗങ്ങളില്‍ ചിലര്‍ക്കു ഭീകരസംഘടനാബന്ധം ഉണ്ടെന്നായിരുന്നു ചൈനീസ് അധികൃതര്‍ വിശദീകരിച്ചത്.
ഗിഫ്റ്റ് ഓഫ് ഗിവേഴ്സ് എന്ന ജീവകാരുണ്യസംഘടനയിലെ അംഗങ്ങളായ ഇവര്‍ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട വിഡിയോ ഹോട്ടല്മുറിയിലിരുന്നു കണ്ടുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: