പൂക്കള്‍ നിറഞ്ഞ പുണ്യമുള്ള ഐശ്വര്യസമ്പന്നമായ ചൈത്രമാസം. രാജകല്പനപ്രകാരം വസിഷ്ഠന് മന്ത്രിമാരെ വിളിച്ച് ആര്‍ഭാടപൂര്‍വം അഭിഷേകത്തിന് ഒരുക്കാനാവശ്യപ്പെട്ടു. ഒരുക്കങ്ങളെപ്പറ്റി അദ്ധ്യാത്മരാമായണം മൂലത്തില്‍ സര്‍ഗ്ഗം രണ്ട് 9 മുതല്‍ 15 വരെ ശ്ലോകങ്ങളില്‍ വിവരിക്കുന്നു.
നഗരത്തിലെല്ലായിടവും കൊടിതോരണങ്ങള്‍ തൂക്കണം.
നാളെ പ്രഭാതത്തില്‍ മധ്യകവാടത്തില് സ്വര്‍ണ ഭൂഷണങ്ങളണിഞ്ഞ പതിനാറു കന്യകമാര്‍ നില്‍ക്കണം. ഐരാവതത്തിന്റെ കുലത്തില്‍ പിറന്ന നാല്‍ക്കൊമ്പനാനകളെ സ്വര്‍ണം പൊതിഞ്ഞു നിറുത്തണം. നാനാ തീര്ത്ഥങ്ങളില്നിന്നും ശേഖരിച്ച ജലം നിറച്ച ആയിരക്കണക്കിന് കുടങ്ങള്‍ ചന്ദനത്തിന്റെ ഇലകള്‍ പൊതിഞ്ഞുകെട്ടിവയ്ക്കണം. മൂന്നു പുതിയ പുലിത്തോല്, മുത്തുകളും പവിഴങ്ങളും പതിച്ച രത്നദണ്ഡമുള്ള വെണ്‍കൊറ്റക്കുട എന്നിവ തയ്യാറാക്കണം. അനേകം ദിവ്യമാലകള്‍, ദിവ്യവസ്ത്രങ്ങള്‍, ദിവ്യാഭരണങ്ങള്‍ എന്നിവ കൊണ്ടുവരണം.
അഭിഷേകസ്ഥലത്ത് ബഹുമാന്യരും കൈയില്‍ കുശപിടിച്ചവരുമായ മുനിജനങ്ങള്‍ നില്‍ക്കണം. നര്‍ത്തകിമാരും, വേശ്യസ്ത്രീകളും ഗായകന്മാരും വാദ്യക്കാരും കൊട്ടാരമുറ്റത്ത് ആടുകയും പാടുകയും ചെയ്യണം. അഭിഷേകസ്ഥലത്തിനുപുറത്ത് ചതുരംഗസൈന്യം സജ്ജരായി നിലകൊള്ളണം. എല്ലാ ദേവാലയങ്ങളിലും നാനാവിധത്തിലുള്ള പൂജ നടക്കട്ടെ. രാജാക്കന്മാരെല്ലാം കാഴ്ചദ്രവ്യങ്ങളുമായി വരട്ടെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: