റിയാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായികളായ 431 പേര് സൗദിയില്‍ അറസ്റ്റിലായി. രാജ്യത്തെ വിവിധസ്ഥലങ്ങളില്‍ സ്ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്കരയും ഭീകരര്‍ പിടിയിലായത്.അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സൗദി പരന്മാരാണ്. ബാക്കിയുള്ളവര്‍ അഫ്രിക്കന്‍, ഇറാഖ്, .സിറിയ സ്വദേശികളാണ്.
റംസാന് നോമ്പുകാലത്തും രാജ്യത്തെ ഷിയ മുസ്ലിം പള്ളികള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ 144 പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഷിയ മുസ്ലിം പള്ളിയ്ക്കുനേരെ ആക്രമണം നടത്താനുള്ള ഐഎസിന്റെ നീക്കങ്ങള്‍ പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും സൗദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായെഫ് പറഞ്ഞു.
ഇതുകൂടാതെ ഐഎസിനെ പിന്തുണച്ചതിനും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഐഎസിനോടുള്ള താത്പ്പര്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ 144 പേര് അറസ്റ്റിലായിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്രയും ഭീകരരെ പിടികൂടിയത് ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സൗദിയിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണോയെന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്.
നിലവില്‍ സൗദിയുടെ അയല്‍രാജ്യങ്ങളായ സിറിയ, ഇറാഖ് എന്നിവ കേന്ദ്രീകരിച്ചാണ് ഐഎസ് പ്രവര്‍ത്തിച്ചുവരുന്നത്. ഇരുരാജ്യങ്ങളുടേയും താഴ്വരകളിലായി വിദേശീയരുള്‍പ്പടെ നിരവധി ഷിയ മുസ്ലിങ്ങളേയും മറ്റു സമുദായക്കാരേയും ഭീകരര്‍ കൊന്നൊടുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: