ലണ്ടന്‍: ആഷസില്‍ ഓസ്ട്രേലിയയുടെ വിജയ കാഹളം. ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 405 റണ്‍സിന് നാമാവശേഷമാക്കിയ കങ്കാരുക്കള്‍ പരമ്പരയില്‍ തുല്യരായി (1-1). നാലാം ദിനം ഓസീസ് നല്കിയ 509 എന്ന വന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് പട വെറും 103ന് ചിറകറ്റുവീണു.
റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ആഷസിലെന്നല്ല ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ തോല്‍വികളിലൊന്നാണ്.
മിച്ചല്‍ ജോണ്സന് ( 3 വിക്കറ്റ്), നതാന്‍ ലയോണ്‍, ജോഷ് ഹാസെല്‍വുഡ് ( 2 വീതം) എന്നിവര്‍ ഇംഗ്ലണ്ടിനെ സംഹരിക്കുന്നതിന് നേതൃത്വം നല്കി.
ഓസ്ട്രേലിയന്‍ പേസര്‍മാര്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ ആദം ലെയ്ത് (7), ക്യാപ്ടന് അലിസ്റ്റര്‍ കുക്ക് (11), ഗ്യാരി ബാലന്‍സ് (14), ഇയാന്‍ ബെല്‍ (11), ജോ റൂട്ട് (17), ബെന്‍ സ്റ്റോക്ക്സ് (0) എന്നിവരെല്ലാം ബാറ്റ് താഴ്ത്തി. വാലറ്റത്തില്‍ സ്റ്റിയുവര്‍ട്ട് ബ്രോഡ് (25) പ്രതിരോധിച്ചപ്പോള്‍ ആതിഥേയരുടെ സ്കോര്‍ നൂറു കടന്നെന്നുമാത്രം.നേരത്തെ, ഡേവിഡ് വാര്‍ണറും (83) സ്റ്റീവന്‍ സ്മിത്തും (58) ക്രിസ് റോജേഴ്സും (49) മൈക്കല്‍ ക്ലാര്‍ക്കും (32 നോട്ടൗട്ട്) ചേര്‍ന്ന് ഓസീസിന് മികച്ച ലീഡ് ഉറപ്പിക്കുയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: