കൊച്ചി: മതനിരപേക്ഷത ന്യൂനപക്ഷ പ്രീണനമാകുന്നുവെന്നും ന്യൂനപക്ഷ പ്രീണനം സാമൂഹിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയണം. 2001ലെ സെന്‍സസ് പ്രകാരം 56 ശതമാനമായിരുന്നു ഹിന്ദു ജനസംഖ്യ. എന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം ന്യൂനപക്ഷം 52 ശതമാനമാകുമെന്നാണ് കരുതുന്നത്.
സമൂഹത്തില്‍ സ്വീകരിക്കുന്ന ഇത്തരം നിലപാട് സാമൂഹിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുണ്ടോയെന്ന് ഇടതുപക്ഷം ഉള്‍പ്പെടെ പരിശോധിക്കണം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാനം. നേരത്തെ പൊതുപരിപാടിയില്‍ കാനം നടത്തിയ ഇത്തരം പ്രസ്താവനകളെ സിപിഎം തള്ളിയിരുന്നു.
ഇടതുപക്ഷം ന്യൂനപക്ഷ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രീണനമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഇതിന് ഇടയാക്കുന്നത് എന്തെന്ന് പരിശോധിക്കണം. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുമ്പോള്‍ മറുവശത്ത് സംശയങ്ങള്‍ വരാം. ഉമ്മന്‍ചാണ്ടി ചെയ്യുന്നത് ന്യൂനപക്ഷ പ്രീണനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
ഭരണത്തിലുള്ളപ്പോള്‍ ഇടതുപക്ഷവും ഇത് തന്നെയാണ് ചെയ്തത്. രണ്ടും തമ്മില്‍ വ്യത്യാസമില്ലെന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ കാരണമിതാണ്. ഭരണം മാറുന്നതല്ലാതെ നയം മാറുന്നില്ല. അരുവിക്കര തെരഞ്ഞെടുപ്പിലെ പരാജയമാണോ ഇങ്ങനെ ചിന്തിക്കാന്‍ കാരണമെന്ന ചോദ്യത്തിന് വോട്ട് ബാങ്ക് സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നായിരുന്നു കാനത്തിന്റെ മറുപടി. അരുവിക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗത്തിന്റെ ഗുണം ലഭിച്ചത് ബിജെപിക്കാണ്.
ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കിലേക്ക് കടന്നുകയറാന്‍ ബിജെപിക്ക് സാധിച്ചു. ഹിന്ദു എന്നത് മതവിശ്വാസമല്ലെന്നും ജീവിതരീതിയാണെന്നും കാനം പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും തുല്യമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഭാരതീയ സങ്കല്‍പ്പമാണ് – കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: