ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ തുടക്കം. പുതിയ 11 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യസഭയില്‍ പഴയ ഒമ്പതു ബില്ലുകളും ലോക്സഭയില്‍ പഴയ നാലുബില്ലുകളും അവതരിപ്പിച്ച് പാസാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവും വെവ്വേറെ വിളിച്ചിട്ടുള്ള ഇന്ന് നടക്കും. സമ്മേളനത്തിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആറിന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗവും ചേരും. തുടര്‍ന്ന് എന്‍ഡിഎ നേതൃയോഗവുമുണ്ട്.
ജിഎസ്ടി ബില്‍, ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ല് എന്നീ പ്രധാനപ്പെട്ട ബില്ലുകളാണ് മണ്‍സൂണ്‍ സെഷനില്‍ സഭയുടെ പരിഗണനയ്ക്കെത്തുന്നത്. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്മേല് സമവായം ഉണ്ടായില്ലെങ്കില്‍ ബില്ല് അവതരിപ്പിക്കാതെ നാലാമതും ഓര്‍ഡിനന്‍സ് പുറത്തിറക്കും. വിവിധ വിഷയങ്ങളുന്നയിച്ച് പാര്‍ലമെന്റ് സമ്മേളനം ഏതുവിധേനയും തടസ്സപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: