മുംബൈ: ആനവേട്ട കേസിലെ മുഖ്യപ്രതി കോതമംഗലം കുട്ടമ്പുഴ സ്വദേശി ഐക്കരമറ്റം വാസുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഞായറാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയിലെ ദോഡമാര്ഗിലെ ഫാം ഹൗസിലാണ് ഇയാളെ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഫാം ഹൗസില്‍ തൊഴിലാളിയെന്ന വ്യാജേന ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വനംവകുപ്പ് കാരണമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും കുടുംബാംഗങ്ങള്‍ നിരപരാധിയാണെന്നും വാസു കത്തില്‍ എഴുതിയിട്ടുണ്ട്.
വാസുവിനെ കൂടാതെ പുത്തന്‍പുരയ്ക്കല്‍ എല്‍ദോസും ആനക്കൊമ്പ് എത്തിച്ചു കൊടുക്കുന്നതിലെ പ്രധാനിയാണ്. ആനകളെ കാട്ടില്‍ കയറി വെടിവച്ചിരുന്നത് വാസുവാണ്. ഇരുപതോളം ആനകളെയാണ് വാസു ഇതുവരെ കൊന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേര് അറസ്റ്റിലായിട്ടുണ്ട്.
വാസുവിന്റെ മരണ വിവരമറിഞ്ഞ് പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: