തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജനത്തിലെ അപാകത സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.
തോമസ് ഐസക്ക് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുസ്ലീം ലീഗിന്റെ താല്പര്യം സംരക്ഷിച്ച് സാമുദായികമായാണ് വാര്‍ഡ് വിഭജനം നടത്തിയിരിക്കുന്നതെന്ന് ഐസക്ക് പറഞ്ഞു. ശാസ്ത്രീയമായാണ് വാര്‍ഡ് വിഭജനം നടത്തിയതെന്നും പ്രതിപക്ഷത്തിന് ഇതേക്കുറിച്ച് ധാരണയില്ലാതെ പോയെന്നും മറുപടിയായി മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാളും കുറച്ച് വാര്‍ഡ് വിഭജനമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളെന്നും മന്ത്രി കെ.സി ജോസഫും പറഞ്ഞു. അരുവിക്കരയ്ക്ക് ശേഷം ന്യൂനപക്ഷ പ്രീണനം നടത്താനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്ന് മന്ത്രി മഞ്ഞളാംകുഴി അലിയും മറുപടിയായി പറഞ്ഞു.
മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുസ്ലീം ലീഗിന്റെ താല്പര്യങ്ങള്ക്ക് മുന്നില്‍ സര്‍ക്കാര്‍ അടിയറവു പറഞ്ഞതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: