തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിന്റെ അന്വേഷണം തുടരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേസിന്റെ അന്വേഷണം തുടര്‍ന്ന് നടത്താത്തത് മൊബൈല്‍ കമ്പനികള്‍ കോള്‍ വിവരങ്ങള്‍ നല്കാന് വിസമ്മതിച്ചതിനാലാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
മൊബൈല്‍ കോളുകളുടെ വിവരങ്ങള്‍ക്കായി മൂന്ന് തവണ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. ടിപിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.
കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറല്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: