അങ്കാര: സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയിലെ പ്രധാനപ്പെട്ട നഗരമായ സുറൂക്കിലുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്കു 12 മണിയോടെയാണ് ആക്രമണം നടന്നത്. ശക്തമായ സ്ഫോടമാണു നടന്നതെന്നു ദൃക്സാക്ഷികള്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരു പൂന്തോട്ടത്തിനു സമീപമാണു സ്ഫോടനം ഉണ്ടായത്.
നൂറുകണക്കിനു യുവാക്കള്‍ സ്ഫോടന സമയത്ത് ഇവിടെയുണ്ടായിരുന്നു. ഐഎസ് ആക്രമണത്തില്‍ തകര്‍ന്ന സിറിയന്‍ നഗരമായ കൊബൈന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ യുവാക്കളാണു കൂടുതലായും അപകടത്തില്‍പ്പെട്ടത്. സിറിയയില്‍ നിന്നും ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഭയന്നു പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും തുര്‍ക്കിയിലാണ് അഭയം തേടുന്നത്.
ഐഎസിന്റെ ആക്രമണത്തെ തുടര്‍ന്ന് കൊബേനില്‍ നിന്ന് വന്ന ആയിരത്തോളം അഭയാര്‍ഥികള്‍ നിലവില്‍ വസിക്കുന്നത് സുറുക്കിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുര്‍ദ്ദിഷ് പോരാളികളും ഐഎസ് ഭീകരരും തമ്മില്‍ ഇവിടെ പോരാട്ടം രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: