ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് റഷ്യന്‍ സഹകരണത്തോടെ 200 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഭാരത-റഷ്യ സംയുക്ത ഹെലികോപ്റ്റര്‍ നിര്‍മ്മാണമെന്ന് ഭാരതത്തിന്റെ റഷ്യന്‍ അംബാസിഡര്‍ പി.എസ് രാഘവന് പറഞ്ഞു.
റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ ഭാരതത്തിലാണ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്.
ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണ സാങ്കേതിക വിദ്യയും ഭാരതത്തിന് കൈമാറും. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹെലികോപ്റ്ററുകള്‍ തുടര്‍ന്നും നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും റഷ്യ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ വലിയ വിപ്ലവമാണ് ഇത്. പ്രതിരോധ മേഖലയില്‍ 60-70 ശതമാനവും റഷ്യന്‍ സാമഗ്രികളാണ് ഭാരതം ഇപ്പോഴും ഉപയോഗിക്കുന്നത്.
എന്നാല്‍ റഷ്യന്‍ പ്രതിരോധഉല്പ്പന്നങ്ങള് ഉപേക്ഷിച്ച് അമേരിക്ക, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ കരാറുകള്‍ അടുത്തിടെ ഭാരതം കൂടുതലായി ഒപ്പുവെച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ് സാങ്കേതികവിദ്യയും നിര്‍മ്മാണ അനുമതിയും ഉള്‍പ്പെടെ ഭാരതത്തിന് കൈമാറി റഷ്യ സഹകരണം ശക്തമാക്കുന്നത്.
നാവിക സേനയ്ക്കായി 110 ഹെലികോപ്റ്ററുകളാണ് റഷ്യന്‍ സഹകരണത്തോടെ നിര്‍മ്മിക്കുന്നത്. 20,000 കോടി രൂപയുടെ പദ്ധതിയാണിത്. കരസേനയ്ക്കായി ലഘുഹെലികോപ്റ്ററുകളുടെ നിര്‍മ്മാണത്തിനായി റഷ്യയുടെ കമോവുമായി 5000കോടിയുടെ കരാറും ഒപ്പിട്ടിട്ടുണ്ട്. മഹീന്ദ്ര, ടാറ്റ, എല്‍ആന്റ് ടി, റിലയന്‍സ് തുടങ്ങിയ 11 ഭാരത കമ്പനികള്‍ റഷ്യയുമായി സഹകരിച്ച് തദ്ദേശീയ ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിന് സജ്ജരായി മുന്നോട്ട് വന്നിട്ടുണ്ട്.
റഷ്യന്‍ സഹകരണത്തോടെ നാവികസേനയ്ക്കായി തല്‍വാര്‍ വിഭാഗം യുദ്ധക്കപ്പലുകളുടെ നവകരണത്തിനായി അംബാനി ഗ്രൂപ്പിന്റെ പിപവവ് ഷിപ്പ് യാര്‍ഡിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 300കോടി ഡോളറിന്റെ പദ്ധതി പ്രകാരം 3-4 തല്‍വാര്‍ യുദ്ധക്കപ്പലുകള്‍ നവീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: