ചില തോട്ടങ്ങളില്‍ ചിലപ്പോള്‍ ചില കുരുപ്പകള്‍ കിളിര്‍ക്കും, അത് ആര്‍ത്തു വളരുകയും ചെയ്യും. അതോടെ ആ തോട്ടം മുടിഞ്ഞും പോകും. പിന്നെ കായ്ഫലമുള്ളതൊന്നും അതിനകത്ത് ഉണ്ടാകുകയും ഇല്ല. ചില കുടുംബങ്ങളിലും സംഘടനകളിലും എല്ലാം ഇങ്ങനെയുള്ള കുരുപ്പകള്‍ കാലാകാലങ്ങളില്‍ പൊങ്ങിവരും. അതോടെ തീര്‍ന്നു ആ കുടുംബത്തിന്റെയും സംഘടനയുടെയും കാര്യം. എംടിയുടെ പല കഥകളിലും ചില കഥാപാത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്:തോട്ടം മുടിയാന്‍ നേരത്ത് മുച്ചീര്‍പ്പന്‍ കിളിര്‍ക്കും. അതുപോലൊരു കുരുപ്പയാണോ കോണ്‍ഗ്രസ്സുകാരനും തൃത്താല എംഎല്‍എയുമായ വി.ടി. ബലറാം? ഏഴെട്ടു കക്ഷികള്‍ കൂടിയുള്ള ഒരു മുന്നണിയുടെ സൃഷ്ടിയാണ് ഈ എംഎല്‍എ എങ്കിലും വിചാരം അങ്ങനെയല്ല, സ്വയംഭൂവാണെന്നാണ്.
ഇപ്പോള്‍ ഇത് പറയാന്‍ കാര്യം ഇയാളുടെ പുതിയ ഫേസ്ബുക്ക് സാഹിത്യം വായിച്ചതുകൊണ്ടാണ്. കുറെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു എംഎല്‍എക്ക് ചേര്‍ന്ന അന്തസ്സോ വിവേകമോ പ്രതിപക്ഷ ബഹുമാനമോ ഒന്നും തനിക്കു ബാധകമല്ല എന്ന മട്ടിലാണ് ഓരോരുത്തരെക്കുറിച്ചും ഈ നേതാവിന്റെ പരാമര്‍ശങ്ങള്‍. അത് കോണ്ഗ്രസ്സുകാരന് ചേര്‍ന്നത് തന്നെ. എന്നാലും ഒരു വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന് ഇങ്ങനെ എല്ലാം പുലഭ്യം പറയാമോ എന്നൊരു ശങ്ക. അത്രേയുള്ളൂ. തല്കാലം ചില ഭാഗത്ത് നിന്നും കിട്ടുന്ന കൈയടികള്‍/ലൈക്കുകള്‍ ഒന്നും ശാശ്വതമല്ല എന്നറിയണം,അതിനുള്ള പക്വത ആര്‍ജ്ജിക്കണം ബലറാം.
ആളുകളെ അധിക്ഷേപിച്ചു പാരമ്പര്യമുണ്ട്. ഇപ്പോള്‍ അദ്ദേഹം ബിജെപിയെയാണ് തന്റെ ഫേസ്ബുക്ക് ആക്രമണത്തിന് ഇരയാക്കിക്കൊണ്ടിരിക്കുന്നത്. അംഗബലംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ഭാരതീയ ജനത പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ അമിത് ഷാ ബലറാമിനു വെറും ‘അമിട്ട് ഷാജി’. കേരളത്തിലെ തലയെടുപ്പുള്ള പല നേതാക്കളെക്കുറിച്ചും ഈ മാതിരി അസഭ്യപദപ്രയോഗങ്ങള്‍ ധാരാളം ഉണ്ട് ആശാന്റെ സാഹിത്യത്തില്‍.
‘അമിട്ട് ഷാജി’ എന്ന പ്രയോഗം ഒരു ഗുണ്ടാപാരമ്പര്യമുള്ള ഒരുത്തന്റെയടുക്കല് നിന്നേ വരൂ. ബലരാമിനെ കണ്ടാലും ഒരു ഗുണ്ട ആണെന്നേ തോന്നൂ. ചില സിനിമകളിലെ അധോലോക കഥാപത്രങ്ങളുടെ ലുക്കുണ്ട്. പിന്നെ, കോണ്‍ഗ്രസ് എന്ന അഖിലേന്ത്യാ കക്ഷിയെ അമിട്ട് വച്ചു പൊട്ടിച്ചു തകര്‍ത്തു തരിപ്പണമാക്കിയ ബിജെപിയുടെ അദ്ധ്യക്ഷനെ കോണ്ഗ്രസ്സുകാര് അമര്‍ഷത്തോടെ അങ്ങനെയേ വിളിക്കൂ. പക്ഷെ അതൊന്നും പ്രതിപക്ഷ ബഹുമാനം ഉണ്ടായിരിക്കേണ്ട, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, ഒരു എംഎല്‍എക്ക് ചേര്‍ന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: