കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ മിക്കതും ആര്‍എസ്എസ്/ ബിജെപി വിരുദ്ധതയുടെ പതാകവാഹകരായി മാറിയിരിക്കുന്നു. മിക്ക മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് മതസംഘടനകളാണ്. ന്യൂനപക്ഷ മതതാത്പര്യ സംരക്ഷണം മുഖ്യഅജണ്ടയായ ഇവര്‍ ദേശീയ പ്രസ്ഥാനങ്ങളെ എതിര്‍ക്കുക സ്വാഭാവികം. ഇംഗ്ലീഷ് ചാനലുകളെ നിയന്ത്രിക്കുന്നത് കുത്തക കമ്പനികളും. നിസ്സാരപ്രശ്നങ്ങള്‍ കുത്തിപ്പൊക്കി വലുതാക്കി ചര്‍ച്ച ചെയ്യുന്ന പ്രവണത ആശയദാരിദ്ര്യവും എന്തിനും ഏതിനും സംഘപരിവാര്‍ സംഘടനകളെ പ്രതിസ്ഥാനത്തു നിറുത്തുക എന്ന അജണ്ടയുടെ ഭാഗവുമാണ്.
ഹേമമാലിനി എംപി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവം ചാനലിലെ പ്രൈംടൈം പാനല്‍ ചര്‍ച്ചയായി മാറുന്നു. അവര്‍ മദ്യപിച്ച് വാഹനം ഓടിച്ചാണ് അപകടം ഉണ്ടായതെന്ന വാര്‍ത്ത സൃഷ്ടിച്ച് പാനല്‍ ചര്ച്ചനടത്തുകയുണ്ടായി. അതേസമയം, സംസ്ഥാന മന്ത്രി സഞ്ചരിച്ച വാഹനം ഇടിച്ച് ഒരാള്‍ മരിച്ചത് ചര്‍ച്ചാ യോഗ്യവുമല്ല.
സുഷമസ്വരാജിനെയും വസുന്ധര രാജെ സിന്ധ്യയുടെ കുടുംബസ്വത്തിനെയുംപ്പറ്റി ചര്ച്ചാസപ്താഹം നടത്തിയിട്ടും സംഗതി ക്ലച്ചുപിടിച്ച ലക്ഷണമില്ല. ഇത്തരം അര്‍ത്ഥശൂന്യമായ ചര്‍ച്ചകളില്‍ ബിജെപി പ്രതിനിധികള്‍ പങ്കെടുത്ത് മറ്റുള്ളവരുടെ ചീത്തവിളി കേള്‍ക്കാന്‍ ഇരുന്നുകൊടുക്കണമോ എന്ന് ചിന്തിക്കണം. ഇത്തരം ചര്‍ച്ചകള്‍ ബഹിഷ്ക്കരിച്ചാലും പ്രസ്ഥാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല. ലളിത് മോദിയെ ‘സാമ്പത്തിക ഭീകരനായി’ ചിത്രീകരിച്ച ഷാനവാസ് എംപി ആ ‘ഭീകരന്’ രാജ്യം വിടാന്‍ ഇടവരുത്തിയത് യുപിഎ സര്‍ക്കാരാണെന്ന കാര്യം മറന്നുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: