സൂറിച്ച്: സ്ഥാനമൊഴിയുന്ന ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിന് പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 26ന് നടക്കും. ഇന്നലെ നടന്ന രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാന്‍ താല്പര്യമുള്ളവരെ ഒക്ടോബര്‍ 26-നു മുമ്പ് നാമനിര്‍ദേശം ചെയ്യണം.
ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
യൂണിയന് ഓഫ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് മൈക്കിള്‍ പ്ലാറ്റിനി പുതിയ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുവാനാണു കൂടുതല്‍ സാധ്യത. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു നടത്തണമെന്നായിരുന്നു ഫിഫ കരുതിയിരുന്നത്.
കഴിഞ്ഞ മെയ് 29ന് സെപ് ബ്ലാറ്ററെ ഫിഫ പ്രസിഡന്റായി അഞ്ചാം തവണയും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ നാല് ദിവസങ്ങള്‍ക്കുശേഷം ബ്ലാറ്റര്‍ രാജിവെക്കുകയും ചെയ്തു. ഫിഫയിലുണ്ടായ അഴിമതികളുടെ പശ്ചാത്തലത്തിലായിരുന്നു ബ്ലാറ്ററുടെ രാജി പ്രഖ്യാപനം. പിന്നീട് ഇത് ബ്ലാറ്റര്‍ തിരണുരുത്തുകയും ചെയ്തു. രാജിവെച്ചിട്ടില്ലെന്നും രാജി സന്നദ്ധ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബ്ലാറ്റര്‍ പിന്നീട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: