കൊച്ചി: ടി.പി. ചന്ദ്രശേഖരന്റെയും ജയകൃഷ്ണന് മാസ്റ്ററുടെയും കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ടി.പി. വധക്കേസില്‍ പല പ്രതികളും ശിക്ഷിക്കപ്പെട്ടെങ്കിലും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചില്ല. സിപിഎം പോളിറ്റ് ബ്യൂറോ വരെ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയുണ്ടായ കേസിലെ പ്രധാനികള്‍ ഇപ്പോഴും ഇരുട്ടിലാണ്. ടി.പി. വധക്കേസിലും ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലും ഉന്നതതല ഗൂഡാലോച്യൂനടന്നിട്ടുണ്ടെന്നു പരക്കെ ആക്ഷേപമുണ്ട്.
സംസ്ഥാന സര്‍ക്കാരുകള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയെ ബാധ്യസ്ഥരാക്കുന്ന രീതിയില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണം. സംസ്ഥാന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടും ടി.പി. ചന്ദ്രശേഖരന് വധം, ജയകൃഷ്ണന്‍മാസ്റ്റര്‍ വധം എന്നീ കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായില്ലെന്നും സുധീരന് കൊച്ചിയില്‍ പറഞ്ഞു. ചില കേസുകള്‍ ഏറ്റെടുക്കാന്‍ സ്വയം മുന്നോട്ടു വരുന്ന സിബിഐ മറ്റു ചില കേസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പയ്യോളി മനോജ് വധക്കേസിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സിബിഐ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: