കൊച്ചി: കുഡുംബി വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ് ലഭ്യമാക്കാന്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്ന് കേരള കുഡുംബി ഫെഡറേഷന് ഭാരവാഹിയോഗം കുറ്റപ്പെടുത്തി. അഞ്ചാം ക്ലാസ് മുതല്‍ കൊങ്കിണി ഭാഷ പഠിപ്പിക്കുവാനുള്ള തീരുമാനം നടപ്പാക്കാന്‍ വൈകുന്നതിന്റെ കാരണം വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കണം.
കോട്ടയത്തുള്ള അവശ ക്രൈസ്തവ-ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനില്‍നിന്നും കുഡുംബി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റിനുള്ള അപേക്ഷാഫോറം അക്ഷയകേന്ദ്രം വഴി ലഭിക്കാത്തതിനാല്‍ അവസരം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചുദിവസം കൂടി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബാബു ജി. ഓലയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, രക്ഷാധികാരി പ്രൊഫ. എന്‍.ജി. മൂര്‍ത്തി, സംസ്ഥാന സെക്രട്ടറിമാരായ എന്‍. വിജയന്, പി.ആര്. ഹരീഷ്കുമാര്‍, എ.എന്‍. രാജന്, എം.പി. രമേഷ്കുമാര്‍, ജി. ചന്ദ്രന്, സി.എല്‍. പ്രസാദ്, ജി. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: