മലപ്പുറം: കൈകൂലികേസില്‍ അറസ്റ്റിലായ മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ രാമകൃഷ്ണന്റെ വീട്ടില്‍ സിബിഐ റെയ്ഡ്.
റെയ്ഡില്‍ 13 ലക്ഷം രൂപയും 80 പവന് സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു. വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്നും 30 ലക്ഷത്തോളം രൂപയും കണ്ടെത്തി. കോടികളുടെ സ്വത്ത് വാങ്ങികൂട്ടിയതിന്റെ തെളിവുകളും സിബിഐയ്ക്കു ലഭിച്ചു.
പാസ്പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് പി. രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തത്.
കൈക്കൂലിക്ക് ഇടനിലക്കാരനായിരുന്ന ഏജന്റ് അബ്ദുള്‍ അമീറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രാമകൃഷ്ണന് അപേക്ഷകരില്‍ നിന്നു സ്ഥിരമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സിബിഐ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: