മുംബൈ: വധശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ മുംബൈ സ്ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി തള്ളി. ഇതോടെ നാഗ്പൂര്‍ ജയിലില്‍ 30ന് രാവിലെ ഏഴിന് മേമനെ തൂക്കിലേറ്റിയേക്കും. 1984 ലാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ അവസാനമായി ഒരാളെ തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പിലാക്കാനുള്ള നടപടി മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ മേമന്റെ അപേക്ഷ സുപ്രീംകോടതി സ്വീകരിക്കാന്‍ സാധ്യതയില്ല. 2013 മാര്‍ച്ചിലാണ് 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് മുംബൈയിലെ ടാഡ കോടതി മേമനെ ജൂലൈ 30 ന് തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു.
മേമനെ തൂക്കിലേറ്റിയാല്‍ 1993 ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്. സ്ഫോടന പരമ്പരയില്‍ 257 പേര് മരിക്കുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. മേമന് ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇവിടെ തൂക്കിക്കൊല നടപ്പാക്കാനാവശ്യമായ സൗകര്യങ്ങളുണ്ട്.
ടൈഗര്‍ മേമന് എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന് ഒളിവിലാണ്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന് സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടത്തെല്‍. എന്നാല്‍ സ്ഫോടനത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും തനിക്ക് അറിയില്ല എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ യാക്കൂബ് മേമന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: