ന്യൂദല്‍ഹി: കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് രാജ്യ സഭ 12 മണി വരെയും തുടര്‍ന്ന് രണ്ട് മണി വരെയും നിര്‍ത്തിവച്ചു. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ മറ്റെല്ലാ നടപടികളും ഒഴിവാക്കി ലളിത് മോദി വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ലളിത് മോദിയെ റെഡ്കോര്‍ണര്‍ നോട്ടീസിലൂടെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ഇയാള്‍ പല വിദേശ രാജ്യങ്ങളിലൂടെ കറങ്ങി നടന്ന് അവധി ആഘോഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിന് പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സഭയെ അറിയിച്ചു. മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ തടസപ്പെടുകയായിരുന്നു.
ലോക്സഭ അന്തരിച്ച മുന്‍ അംഗങ്ങള്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഇന്നത്തേയ്ക്ക് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: