ന്യൂദല്‍ഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. പണം ഉണ്ടെന്ന് കരുതി സ്വാശ്രയ കോളേജുകള്‍ക്ക് എന്തും ചെയ്യാമെന്നാണോ എന്ന് ചോദിച്ച കോടതി, മുന്തിയ അഭിഭാഷകരെ ഇറക്കിയതുകൊണ്ട് നിയമത്തെ അനുകൂലാക്കാന്‍ കഴിയുമെന്ന് കരുതേണ്ട എന്ന താക്കീതും നല്കി.
ഡി.എം.വയനാട് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് പി.കെ.ദാസ് മെഡിക്കല്‍ കോളേജുകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഈ കോളേജുകള്‍ക്ക് മെഡിക്കല്‍ പ്രവേശനം നടത്തുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംസി.ഐയുടെ നടപടി. ഇത് ചോദ്യം ചെയ്താണ് മെഡിക്കല്‍ കോളേജുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.വൈ. ഇക്ബാല്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിയില്‍ പോകാതെ എന്തിന് നേരിട്ട് സുപ്രീംകോടതിയില്‍ എത്തി എന്ന് ചോദിച്ചുകൊണ്ടായിരുന്നു സ്വാശ്രയ കോളേഡുകള്ക്കുനേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
വിശ്വാസ്യതയും, സ്ഥിരതയുമുള്ള സ്ഥാപനമാണ് സുപ്രീംകോടതി എന്ന് ഓര്‍ക്കണം. രണ്ട് സ്വാശ്രയ കോളേജുകള്‍ക്ക് ഈവര്‍ഷം അംഗീകാരം നല്‍കാനാകില്ല എന്ന എം.സി.ഐയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ല എന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: