മുംബൈ: മഹാരാഷ്ട്രയിലെ വ്യാവസായിക സ്ഥാപനങ്ങളിലും ഫാക്ടറികളില്‍ സ്തീകള്‍ക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാം. ഇത് സംബന്ധിച്ചുള്ള നിയമഭേദഗതിക്ക് മന്ത്രിസഭായോഗം അനുമതി നല്കി. വൈകുന്നേരം 6മുതല്‍ രാവിലെ 7വരെയാണ് രാത്രി ഷിഫ്റ്റ്. അഡീഷണല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂലിയും നല്‍കണം.
1948ലെ ഫാക്ടറീസ് ആക്ടിലാണ് ഇത് സംബന്ധിച്ച് ഭേദഗതി വരുത്തിയിരിക്കുന്നത്. താമസിയാതെ സംസ്ഥാന നിയമസഭയും ഈ ഭേദഗതിക്ക് അംഗീകാരം നല്‍കും. ചുരുങ്ങിയത് 20 തൊഴിലാളികളെങ്കിലും രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സാധിക്കണം. കുറഞ്ഞ വൈദ്യൂതിയിലായിരിക്കണം ഉത്പാദനം നടത്തേണ്ടത്.
സ്ത്രീകള്‍ക്ക് സുരക്ഷാ സൗകര്യവും ഒരുക്കണം. വിശ്രമ സൗകര്യവും യാത്രചെയ്യുന്നതിനുള്ള വാഹന സൗകര്യവും ഒരുക്കണം. 90 ദിവസം ജോലി ചെയ്താല്‍ ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: