റാഞ്ചി: സുരക്ഷാ സേനകള്‍ക്ക് നേരെ നടത്തിയ വിവിധ ആക്രമണ കേസുകളില്‍ പ്രതികളായ 73 മാവോയിസ്റ്റ് ഭീകരരെ പിടികൂടുന്നവര്‍ക്ക് 8.69 കോടി രൂപ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും സിപിഐ മാവോയിസ്റ്റിന്റെയും ഉന്നത ഭീകര നേതാക്കളും പാരിതോഷികം പ്രഖ്യാപിച്ച പിടികൂടപ്പെടേണ്ട ഭീകരരുടെ ലിസ്റ്റിലുണ്ട്. 2000 മുതല്‍ 500 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
ആഭ്യന്തരവകുപ്പിന്റെ ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി രഘുഭര്‍ ദാസ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. മാവോയിസ്റ്റുകളില്‍ നിന്നും പിന്‍വാങ്ങിയ ആളുകളില്‍ നിന്നും വിവരം ലഭ്യമാകുമെന്ന പോലീസിന്റെ പദ്ധതി പ്രകാരമാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: