കൊച്ചി: ഇടമലയാര്‍ ആനവേട്ട കേസിലെ രണ്ടാം പ്രതി പുത്തന്‍പുരയ്ക്കല്‍ എല്‍ദോസിനു കീഴടങ്ങാന്‍ ഹൈക്കോടതി സമയം അനുവദിച്ചു നല്കി.
രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങുവാനാണു ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ എല്‍ദോസിനെ അറസ്റ്റു ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
എല്‍ദോസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിര്‍ദ്ദേശം. കീഴടങ്ങുവാന്‍ ചെല്ലുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മറ്റു പ്രതികളായ ഉറവങ്ങച്ചാലില് ആണ്ടികുഞ്ഞ്(ജിജോ), മലയംകണ്ടത്തില്‍ അജേഷ് എന്നിവരും ഒളിവിലാണ്. ജിജോ, എല്‍ദോസ് എന്നിവര്‍ ഇപ്പോള്‍ മുതുമല കാടുകളിലാണെ് ഉള്ളതെന്ന വനപാലകര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: