നൈനിത്താള്‍: ഐഐടികളെ ബന്ധപ്പെടുത്തി ഉയര്‍ന്ന വിവാദം പ്രചരിപ്പിച്ച പല മാധ്യമപ്രവര്‍ത്തകരും അതിനടിസ്ഥാനമായ ലേഖനം വായിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖിന്റെ അനുഭവം വിശദീകരിച്ച് സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത വിശദീകരണത്തിലാണ് ഈ വിവരം.
ഐഐടിക്കാര്യത്തില് വാര്‍ത്തയറിയാന്‍ തന്നെ സമ്പര്‍ക്കം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ അവരാരും ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ചില്ലെന്നു സമ്മതിച്ചതായി ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു. അവരില്‍ ഒരാള്‍ പിന്നീട് വിളിച്ച് ഈ ലേഖനത്തില്‍ വിവാദത്തിനു കാരണമായ ഒരു പ്രശ്നങ്ങളും ഇല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തുവെന്ന് ഡോ. വൈദ്യ പറഞ്ഞതായി പോസ്റ്റില്‍ വിശദീകരിക്കുന്നു.
ഓര്‍ഗനൈസര്‍ സ്വതന്ത്ര ട്രസ്റ്റ് നടത്തുന്ന വാരികയാണെന്ന് ആര്‍എസ്എസ് പലവട്ടം വിശദീകരിച്ചിട്ടുള്ള കാര്യം നന്ദകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. സംഘടനയുടെ അഭിപ്രായം അഖില ഭാരതീയ പ്രതിനിധിസഭ അംഗീകരിക്കുന്ന പ്രമേയമോ, കാര്യകാരി മണ്ഡലിന്റെയോ, സര് സംഘചാലകിന്റെയോ, സര്കാര്യവാഹിന്റെയോ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖിന്റെയോ വാക്കുകള്‍ മാത്രമാണ്. പക്ഷേ, ചൂടുവാര്ത്തയ്ക്കുള്ള ദാഹത്തില്‍, മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സൂക്ഷ്മമായ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നത് ഖേദകരമാണ്.
മാത്രമല്ല, ഈ ലേഖനം ഓര്‍ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ അത് വാരികയുടെ അഭിപ്രായമല്ലെന്ന വിശദീകരണം വിവാദമുണ്ടാക്കിയവര്‍ സൗകര്യപൂര്‍വം അവഗണിച്ചു. ഐഐടിയിലെ ഒരു ഗസ്റ്റ് അദ്ധ്യാപകന് എഴുതിയ ലേഖനം വാരിക പ്രസിദ്ധീകരിക്കുകയായിരുന്നു. തീര്‍ച്ചയായും ഏറെക്കാലമായി ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അങ്ങനെ ഒരു ലേഖനമെഴുതാന്‍ അവകാശമില്ലേ? ഓര്‍ഗനൈസറിന് അതു പ്രസിദ്ധീകരിക്കാന്‍ അവകാശമില്ലേ? അതും രാഷ്ട്രീയമായി തെറ്റാണോ?, നന്ദകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: