സജ്ജനങ്ങള്‍ സത്യവാക്കുകളാണല്ലൊ? സ്വാര്‍ത്ഥം തലയില്‍ക്കയറി ദുര്ജ്ജനമായിമാറിയ കൈകേയി രാമനോടും അതിന്നു മുന്നേ ദശരഥനോടും പറയുന്ന വാക്കുകള്‍ സൂര്യവംശസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ചാണ് ന്യായീകരിക്കുന്നത്.
രാജാവ് വരം തരാമെന്നു പറഞ്ഞ സത്യം പാലിക്കണമെന്നും രാമന് അച്ഛന്റെ വാക്കുപാലിക്കണമെന്നും കൈകേയി ആവശ്യപ്പെടുന്നത് സൂര്യവംശത്തിന്റെ മഹത്തായ പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ്. എന്നാലാ പാരമ്പര്യം തകര്‍ക്കുവാനാണ് കുലവധുവായി വന്നെത്തിയ കൈകേയി ശ്രമിക്കുന്നതും. സജ്ജനങ്ങളുടെ സത്യബോധവും സിദ്ധാന്തവും അവരെത്തന്നെ നശിപ്പിക്കാന്‍ ദുര്‍ജ്ജനങ്ങള്‍ ഉപയോഗിക്കുന്ന ഒരു വിചിത്രസ്ഥിതി.
ഗോമാതാവിനെ മുന്നില്‍ നടത്തി വിദേശികള്‍ ഹിന്ദുരാഷ്ട്രത്തെ ആക്രമിക്കുകയും ഗോമാതാവിനെ കൊല്ലാന്‍ മടിച്ച് ഹിന്ദുക്കള്‍ തോല്‍ക്കുകയും ചെയ്തത് നമുക്ക് ചരിത്രത്തില്‍ കാണാം. ജയിച്ച വിദേശികള്‍ക്ക് ഹിന്ദുക്കളെയൊ ഗോവംശത്തെയോ കൊന്നൊടുക്കാനോ ഗോമാംസം സ്വയം തിന്നാനോ ഹിന്ദുക്കളെ തീറ്റിച്ച് മതംമാറ്റാനോ മടിയൊട്ടില്ലായിരുന്നുതാനും. ഇന്നും ഹിന്ദുക്കള്‍ മേതതരയായതിനാല് എല്ലാവര്ക്കും വോട്ടുനല്കുന്നു, മറ്റുമതക്കാര്‍ പിന്നെ മതതാല്പര്യം നോക്കിയല്ലെ വോട്ടുചെയ്യുകയുള്ളു. ജയിക്കുന്നവര്‍ക്ക് ഹിന്ദുതാല്പര്യം ഹനിക്കാനും ഹിന്ദുമതസ്ഥാപനങ്ങള്‍ കൈയടക്കിവെക്കാനും മറ്റുമതവിഭാഗങ്ങളെ പ്രീണിപ്പിക്കാനും മടിയില്ലതാനും.
സ്വന്തം ജീവിതലക്ഷ്യം ആദ്യമേ മനസ്സിലുറപ്പിച്ചതിനാല് യുവരാജാവായി അഭിഷേകം ചെയ്യുന്നത് മുടങ്ങിയതിലോ വനത്തില്‍ പോകുന്നതിലോ രാമന് മടിയേതുമില്ല. ജീവിതത്തിന്റെ ആദ്യഭാഗത്തിലേ ജീവിതലക്ഷ്യം നിശ്ചയിച്ച് മറ്റെല്ലാം വിട്ട് പ്രവര്‍ത്തിച്ചാലേ വിജയം നേടാനാവൂ എന്ന് ശ്രീരാമന് സ്വജീവിതത്തില്‍ കാട്ടിത്തരുന്നുവെന്നു കരുതാം.
ജനസേവനാര്ത്ഥമോ ധര്മ്മരക്ഷണാര്ത്ഥമോ മുള്ളുകള്‍ നിറഞ്ഞ ജീവിതപാത തിരഞ്ഞെടുക്കുന്നവര്‍ക്ക് തടസ്സമായി വരുന്നത് ആത്മബന്ധമുള്ളവരാണ്. വനത്തില്‍ പോവുന്നതിനു തടസ്സം പറയുന്നത് കൗസല്യ, ലക്ഷ്മണന്, ദശരഥന് എന്നിവരാണ്. എതിര്പക്ഷക്കാര് പ്രേരണയായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ധ്യേയനിഷ്ഠനായിത്തീര്ന്ന രാമന് സുമിത്ര, കൗസല്യ, ദശരഥന്, ലക്ഷ്മണന് എന്നിവരെയെല്ലാം പറഞ്ഞു സാന്ത്വനിപ്പിക്കുന്നു.
ഇനിയുള്ള സമയം തന്റെ കൂടെവരുന്നവരെല്ലാം മുള്‍പാതകള്‍ സ്വയം തിരഞ്ഞെടുത്തവരാവണമെന്ന സൂചനയാണ് ശ്രീരാമദേവന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യത്തെ ആവേശത്തള്ളിച്ചക്കുശേഷം ലക്ഷ്മണനും ദൃഢവ്രതിയായി സഹോദരനെ പിന്തുടരുന്നു.
രാമായണ മഹാകാവ്യത്തിന്റെ ആദ്ധ്യാത്മിക വശം കൂടുതല്‍ ഉറപ്പിച്ചു പറയുന്നതിന്നാലാവണമല്ലൊ ആദ്ധ്യാത്മരാമായണമെന്നു പേര് വന്നത്. വനവാസത്തിന്നു പുറപ്പെടുന്ന ശ്രീരാമന് ലക്ഷ്മണനോടുപദേശിക്കുന്നതും ശുദ്ധമായ ആത്മാവിനെപ്പറ്റിയാണ്. ഹിന്ദുസമൂഹം പാപരഹിതമായ ജീവിതവും തദനന്തരം മോക്ഷവും ആഗ്രഹിക്കുന്നവരാണ്.
പാപവാസന മനസ്സിലെ ഷഡ്രിപൂക്കള് എന്നറിയപ്പെടുന്ന കാമം, ക്രോധം, മദം, മോഹം, ലോഭം, മാത്സര്യമെന്നിവയാണ് ഉണ്ടാക്കുന്നത്. മനസ്സില്‍ നിന്നും ഈ മാലിന്യങ്ങളെ നീക്കം ചെയ്യാനും അവമൂലം നിരവധി ജന്മങ്ങളില് ചെയ്ത കര്‍മ്മങ്ങളിലൂടെ അടിഞ്ഞുകൂടിയ വൃത്തികളെ ഉന്മൂലനാശം വരുത്താനുമുള്ള ഉത്തമ ഔഷധമാണ് നാമസ്മരണയും പരമാത്മാവിന്റെ സദ്-ചിദ്-ആനന്ദ (സച്ചിദാനന്ദ) സ്വരൂപമാണ് ഞാന്‍ എന്നു ധ്യാനിക്കലും.
ബ്രഹ്മചര്യാശ്രമത്തില്‍ വിദ്യകളും ധര്‍മ്മതത്ത്വവും പഠിച്ച് (25 വയസ്സുവരെ) ഗൃഹസ്ഥാശ്രമത്തില്‍ അര്‍ത്ഥകാമങ്ങള്‍, ധര്‍മ്മാനുകൂലമായ വിധം മാത്രം ഉപഭോഗം നടത്തി (55 വയസ്സുവരെ) വാനപ്രസ്ഥാശ്രമത്തില്‍ (75 വയസ്സുവരെ) ജനസേവനാര്‍ത്ഥം വിരക്തനായി പ്രവര്‍ത്തിച്ച് സന്യാസാശ്രമത്തിലേക്ക് കടന്ന് മോക്ഷവും പ്രതീക്ഷിച്ച് ജീവിക്കുന്നതാണ് ഹിന്ദുധര്മ്മാദര്ശം.
എല്ലാപ്രാണികള്‍ക്കും ഈശ്വരന്റെ വരദാനമാണ് അമ്മ എന്നത്. ഇത്രയും നിസ്സീമമായ ത്യാഗവും സ്നേഹവും മറ്റെങ്ങും കാണാനാവില്ലല്ലൊ?
സുമിത്രയും കൗസല്യയും അങ്ങനെത്തന്നെ. അവതാരമാണ് മകനെന്നറിഞ്ഞിട്ടും കൗസല്യ എന്റെ പരദൈവങ്ങളേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണേ എന്നു പ്രാര്‍ത്ഥിക്കുന്നു. അച്ഛനമ്മമാര്‍ കാണുന്ന ദൈവമാണെന്നുമോര്ക്കണം എന്നു വെറുതെയല്ല പറഞ്ഞിരിക്കുന്നത്. അയോദ്ധ്യാവാസികള്‍ രാമന്റെ വനവാസം ചര്‍ച്ച ചെയ്യുന്നത് ‘അരമനരഹസ്യം അങ്ങാടിപ്പരസ്യം’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ്. ഭരണരംഗത്തുള്ളവര്‍ ശ്രദ്ധിച്ചു ജീവിച്ചേപറ്റൂ.
(രാമസീതാതത്വം വരെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: