കോഴിക്കോട്: കേരളത്തെ രക്ഷിക്കൂ, കേരളത്തനിമ നിലനിര്‍ത്തൂ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തുടനീളം വിപുലമായപ്രചാരണം നടത്താന്‍ കോഴിക്കോട് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളീയസാമൂഹ്യ സാഹചര്യങ്ങളില്‍ അതിവേഗത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുകയാണ് ലക്ഷ്യം. കേരളം ഹിന്ദു ന്യൂനപക്ഷ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തനിമ നിലനിര്‍ത്താതെ കേരളത്തെ നിലനിര്‍ത്താനാവില്ല. ഇതിന്റെ ഭാഗമായി ചിങ്ങം ഒന്ന്, രണ്ട് തീയതികളിലായി ജില്ലാ കേന്ദ്രങ്ങളിലും നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും പൊതുസമ്മേളനങ്ങള്‍ നടത്തും.ഇതിന്റെ മുന്നോടിയായി ആഗസ്റ്റ് രണ്ടാം വാരത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ സംഘടിപ്പിക്കും.
പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആഗസ്ത് 10 നകം വാര്‍ഡ് തല സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും.സമ്മേളനങ്ങൡ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഇതിനകം അംഗത്വസമ്പര്ക്കം പൂര്‍ത്തിയാക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ ബിജെപി മത്സരിക്കും. എന്‍ഡിഎ സഖ്യം വിപുലമാക്കുകയും പ്രമുഖ വ്യക്തികളെയും സംഘടനകളെയും ചേര്‍ത്ത് മുന്നണി ശക്തമാക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത് എന്‍ഡിഎയുടെ സംസ്ഥാന നേതൃയോഗം ചേരും. പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു.
എല്ലാ സമുദായങ്ങളെയും ഒരുമിച്ചുനിര്ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും തെറ്റ് ചൂണ്ടിക്കാണിക്കുന്നത് അവരെ മാറ്റിനിര്‍ത്തുന്നു എന്നര്‍ത്ഥമില്ല അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് പങ്കെടുത്തു.
ഇന്നലെ രാവിലെ മുതല്‍ കോഴിക്കോട് മാനാഞ്ചിറ സ്പോര്‍ട്സ് കൗണ് സില് ഹാളില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷത വഹിച്ചു.ദേശീയസെക്രട്ടറി എഛ്. രാജ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു. ഒ.രാജഗോപാല്‍, കെ.വി. ശ്രീധരന് മാസ്റ്റര്‍, പി.കെ. കൃഷ്ണദാസ്, അഡ്വ. പി.എസ്. ശ്രീധരന് പിള്ള, കെ.പി. ശ്രീശന്, എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്, പി.എം. വേലായുധന്, ബി.രാധാകൃഷ്ണ മേനോന്, വി.വി. രാജന്, അഡ്വ. ജോര്‍ജ്ജ് കുര്യന്, കെ. ആര്. ഉമാകാന്തന്‍, കെ. സുഭാഷ് തുടങ്ങിയനേതാക്കളും വിവിധ മോര്‍ച്ച സംസ്ഥാന നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: