കണ്ണൂര്‍: മലപ്പുറത്ത് തിങ്കളാഴ്ച സിബിഐ അറസ്റ്റു ചെയ്ത പാസ്പോര്‍ട്ട് ഓഫീസര്‍ പി.രാമകൃഷ്ണന്റെ കണ്ണൂരിലെ വീട്ടില്‍ സിബിഐ സംഘം റെയ്ഡ് നടത്തി. തിങ്കളാഴ്ച രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5.30 വരെ നടന്ന റെയ്ഡില്‍ 15 ലക്ഷം രൂപയും 35 ലക്ഷത്തിന്റെ രേഖകളും കണ്ടെത്തി. കോടികളുടെ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു.
കണ്ണൂര്‍ നഗരത്തിലെ തളാപ്പ് എകെജി ആശുപത്രിക്ക് സമീപമുളള വീട്ടില്‍ നടന്ന റെയ്ഡില്‍ സ്യൂട്ട്കേസില്‍ സൂക്ഷിച്ച നിലയിലാണ് കെട്ടുകളാക്കി അടുക്കിവെച്ച പണം കണ്ടെത്തിയത്. കൂടാതെ ബാങ്കുകളില്‍ നിക്ഷേപിച്ച ഫിക്സഡ് ഡെപ്പോസിറ്റ് രസീറ്റുകള്‍ ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ പണത്തിന്റെ രേഖകളും സ്വത്ത് സംബന്ധിച്ച രേഖകളും പരിശോധനാ സംഘം പിടിച്ചെടുത്തു. ഇതിനു പുറമേ വീട്ടില്‍ സൂക്ഷിച്ചതും വീട്ടുകാര്‍ ഉപയോഗിക്കുന്നതുമുള്പ്പെടെ 100 പവനോളം സ്വര്‍ണ്ണം കണ്ടെത്തി.
സ്വര്‍ണ്ണം സിബിഐ സംഘം കസ്റ്റഡിയിലെടുത്തില്ല. 15 ലക്ഷം രൂപ ഭാര്യയുടെ ബന്ധുവിന്റെ പേരില്‍ നിക്ഷേപിച്ചതിന്റെ രേഖകള്‍ പോലീസ് കണ്ടെ ത്തിയവയില്പ്പെടും. റെയ്ഡിന് സിബിഐ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസ് നേതൃത്വം നല്കി. പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, ബൈജു, ഷെമീന എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: