സിറിയ: ഐഎസ് ഭീകരനും കാര്‍ഡിഫ് സ്വദേശിയുമായ റെയാദ് ഖാന്(21) ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുമ്പ് റാഖയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
2013ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരുന്നതിനായാണ് റെയാദ് സ്വന്തം രാജ്യം വിട്ട് സിറിയയിലെത്തിയത്. ഐസിസിനെ പിന്തുണയ്ക്കുന്നവരാണ് റെയാദിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. യുവാവിന്റെ മരണവാര്‍ത്ത സൗത്ത് വേല്‍സ് പോലീസ് സ്ഥിരീകരിച്ചു.
ആറ് വര്‍ഷം മുമ്പ് മുന്‍ തൊഴില്‍ എംപി എഡ് ബാള്സുമായി കൂടിക്കാഴ്ച നടത്തിയ റെയാദ് തനിക്ക് ആദ്യത്തെ ഏഷ്യന്‍ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ മിടുക്കനായിരുന്ന റെയാദ് പിന്നീട് ഐഎസിന്റെ ആശയങ്ങളോട് താല്പര്യം തോന്നിയതോടെ വീടുപേക്ഷിച്ച് സംഘടനയില്‍ ചേരുകയായിരുന്നു. ഇന്റര്‍നെറ്റ് മുഖാന്തരമാണ് ഇയാള്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്.
2013ല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നാസര്‍ മുത്താന, അബ്ദുള്‍ റാഖിബ് അമീന് എന്നിവരോടൊപ്പമാണ് ഐഎസ് ഭീകര സംഘടനയില്‍ ചേരാനായി ഇയാള്‍ പോയത്.
ഇസ്ലാമിക സെമിനാര്‍ കേള്‍ക്കാന്‍ പോകുന്നെന്ന് വീട്ടില്‍ പറഞ്ഞ ശേഷമാണ് നാസര്‍ സിറിയയിലേക്ക് കടന്നത്. പിന്നീട് ഐഎസിന്റെ ഒരു വീഡിയോയില്‍ മൂവരും പ്രത്യക്ഷപ്പെട്ടിരുന്നു. ഐഎസിന്റെ കിരാതമായ പല കൊലപാതങ്ങളുടേയും ചിത്രങ്ങളും മറ്റും റെയാദ് തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: