ന്യൂദല്‍ഹി: വിവിധ ആരോപണങ്ങളെപ്പറ്റി വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടും കോണ്‍ഗ്രസ് ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. വ്യാപം, ലളിത് മോദി തുടങ്ങിയ വിഷയങ്ങളുടെ പേരിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭകള്‍ സമ്മേളിച്ചയുടന്‍ ബഹളം തുടങ്ങിയത്.
വിശദമായ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അവര്‍ ബഹളം ഉപേക്ഷിച്ചില്ല. സുഷമ രാജിവയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ചട്ടം ലംഘിച്ച്, കറുത്ത ബാഡ്ജ് ധരിച്ച്, പഌക്കാര്ഡുകളുമായിട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ എത്തിയത്.ഇതിനെ സ്പീക്കര്‍ സുമിത്രാമഹാജന് രൂക്ഷമായി വിമര്‍ശിച്ചു. ചട്ടം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കേണ്ടിവരുമെന്ന് അവര്‍ താക്കീതും നല്കി.
ബഹളം കാരണം സഭ രണ്ടു തവണ നിര്‍ത്തിവച്ചു. ഉച്ചകഴിഞ്ഞും ബഹളം തുടര്‍ന്നതോടെ സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.
നേരത്തെ കോണ്‍ഗ്രസിന്റെ സമരം പാടെ പൊളിഞ്ഞത് വലിയ ശ്രദ്ധയാകര്ച്ചിച്ചിരുന്നു. സുഷമയടക്കം മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിവേണമെന്നു പറഞ്ഞ് പാര്‍ലമെന്റിനു പുറത്ത് ധര്‍ണ്ണയിരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതുപ്രകാരം സോണിയയടക്കമുള്ള നേതാക്കള്‍ ധര്‍ണ്ണയ്ക്ക് ഒരുങ്ങുകയും ചെയ്തു. എന്നാല്‍ മറ്റൊരു പാര്‍ട്ടിയും ധര്‍ണ്ണയുമായി സഹകരിച്ചില്ല. അതിനാല്‍ ധര്‍ണ്ണ ഉപേക്ഷിച്ചതായി സോണിയ പ്രഖ്യാപിക്കുകയായിരുന്നു.
കോണ്‍ഗ്രസ് അംഗങ്ങള്‍ സംസ്ഥാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ബിജെപി പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ത്തു.
സോളാര്‍, ബാര്‍ കോഴകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഇരുസഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചായായി സഭ സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസിന് എതിരെ അതിശക്തമായി തിരിച്ചടിക്കാനാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അഴിമതികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേരളത്തിലെ അഴിമതികള്‍ ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ ചോദിച്ചു.
അതിനിടെ മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ മറ്റു പാര്‍ട്ടികളെ സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് കോണ്‍ഗ്രസ് സഭയില്‍ തുടര്‍ച്ചയായി ബഹളം ഉണ്ടാക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യാ ടുഡേയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി, ബിജു ജനതാദള്‍ അടക്കമുള്ളവരുടെ പിന്തുണയാര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അതിനാലാണ് അവര്‍ സഭയില്‍ സര്‍ക്കാരിനെതിരെ ബഹളം ഉണ്ടാക്കുന്നത്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സോളാര്‍, ബാര്കോഴകളില്
ലഘുലേഖ
അതിനിടെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാന്‍ ബിജെപി ഒരുങ്ങുന്നു. സംസ്ഥാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്തിച്ച് ബഹളം ഉണ്ടാക്കി സഭകള്‍ സ്തംഭിപ്പിക്കുന്ന രീതിക്കെതിരെ ശക്തമായി തിരിച്ചടിക്കാനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ട്ടി സോളാര്‍, ബാര്‍ കോഴകളില്‍ ലഘുലേഖ തയ്യാറാക്കി. ഇവ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിതരണം ചെയ്തിട്ടുമുണ്ട്. പാര്‍ലമെന്റിലെ ഇരുസഭകളിസലും അതേനാണയത്തില്‍ കോണ്‍ഗ്രസിനെ നേരിടാനാണ് ബിജെപി അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഈ കോഴക്കേസുകള്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ലഘുലേഖകള്‍ എംപിമാര്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: