കൊല്ലം: കരുനാഗപ്പള്ളിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പടെ അഞ്ച് പേര് മരിച്ചു. കരുനാഗപ്പള്ളിക്ക് സമീപം വവ്വാക്കാവില്‍ കാറില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ചാണ് അപകടമുണ്ടായത്. കടക്കാവൂര്‍ തൊട്ടിക്കല്‍ സ്വദേശികളാണ് മരിച്ചത്. ഷാഹില(19), സഹോദരി ഷാഹിദ(41), മക്കളായ മുഹമ്മദ് ഹനീഷ്(16) മുഹമ്മദ് അജ്മല്‍(4), കാര്‍ ഡ്രൈവര്‍ നബീല്‍(21)എന്നിവരാണ് മരിച്ചത്.
കൊല്ലത്തുനിന്ന് പാലക്കാട്ടേക്കു പോയ സൂപ്പര്‍ഫാസ്റ്റും വയനാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അഞ്ചുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശിയുടെ കെഎല്‍ 16 എം 6654 എന്ന നമ്പരിലുള്ള ഓള്‍ട്ടോ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മാരുതി കാര്‍ പൂര്‍ണമായും തകര്‍ന്നു. അമിതവേഗതയാണ് അപകടത്തിനുകാരണമായതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: