തിരുവനന്തപുരം: സീരിയല്‍ നടിയും വിദ്യാര്‍ഥിനിയുമായ ശില്പയുടെ (19) മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ യുവാവ് ഉടന്‍ പിടിയിലാകുമെന്ന് പോലീസ്. ശില്പയുടെ മരണശേഷം ഒളിവില്‍ പോയ ഒറ്റശേഖരമംഗലം സ്വദേശിയും ഫോട്ടോഗ്രാഫറുമായ യുവാവിന്റെ ഒളിസങ്കേതം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികുടുമെന്നും പോലീസ് പറഞ്ഞു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. കരമന എസ്ഐയില് നിന്നും അന്വേഷണ ചുമതല ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്പിള്ളക്ക് നല്കി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് ഉത്തരവിറക്കിയിരുന്നു.
ശില്പയുടെ മാതാപിതാക്കള്‍ മകളുടെ മരണം കൊലപാതകമാണെന്ന് കാട്ടി ചൊവ്വാഴ്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മരണത്തിന് പിന്നില്‍ കൂട്ടുകാരിക്കും സുഹൃത്തുക്കള്‍ക്കും പങ്കുണെ്ടന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ശില്‍പ്പയുടെ മൃതദേഹം കരമനയാറിന് സമീപത്തെ മരുതൂര്‍ കടവില്‍ കണെ്ടത്തിയത്. സംഭവ ദിവസം ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം ഉണെ്ടന്ന് വീട്ടുകാരോട് പറഞ്ഞാണ് ശില്‍പ്പ വീട്ടില്‍ നിന്നിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: