ന്യൂദല്‍ഹി: 1993ലെ മുംബയ് സ്ഫോടന കേസുകളില്‍ വധശിക്ഷ വിധിച്ചത് ചോദ്യം ചെയ്തുള്ള തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയെങ്കിലും വധശിക്ഷ നടപ്പാകുന്നത് വൈകിയേക്കും. കോടതി വിധിയ്ക്ക് പിന്നാലെ മേമന് രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണിത്. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയത്. ഈ മാസം 30ന് വധശിക്ഷ നടപ്പാക്കാന്‍ യാക്കൂബിനെ പാര്‍പ്പിച്ചിരിക്കുന്ന നാഗ്പൂരിലെ ജയിലില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നതുമാണ്.
എന്നാല്‍, മേമന് ദയാഹര്‍ജി നല്‍കിയതോടെ ഇതില്‍ രാഷ്ട്രപതിയുടെ തീരുമാനം വരേണ്ടതുണ്ട്. സാധാരണ തനിക്ക് മുന്നില്‍ വന്ന ദയാഹര്‍ജികളില്‍ രാഷ്ട്രപതി വേഗത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. നേരത്തെ സമാനമായ ഒരു ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നതാണ്. മേമന്റെ കേസില്‍ ശിക്ഷ നടപ്പാക്കാന്‍ ഇനി ഏഴു ദിവസം മാത്രമാണുള്ളത്.
ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനുള്ളില്‍ മാത്രമെ വധശിക്ഷ നടപ്പാക്കാവു എന്ന് ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് കണക്കിലെടുത്താല്‍ മേമന്റെ ശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളും. കേസില്‍ ആദ്യമായാണ് മേമന് നേരിട്ട് ദയാഹര്‍ജി സമര്‍പ്പിക്കുന്നത്. മുമ്പ് ഹര്‍ജി സമര്‍പ്പിച്ചത് മേമന്റെ സഹോദരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: