തിരുവനന്തപുരം: കോവളത്ത് കാണാതായ ഒരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്നു ഉച്ചയോടെ തമിഴ്നാട് മണ്ടയ്ക്കാട് ഭാഗത്ത് കണ്ടെത്തിയ മൃതദേഹം കോവളത്ത് കാണാതായ അഖിലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്റ്റാച്യൂ സ്വദേശിയാണ് അഖില്‍. മണ്ടയ്ക്കാട് ഭാഗത്ത് കടലിലാണ് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം കരയിലേക്കു കൊണ്ടുവരാന്‍ നേവിയുടെ സഹായം തേടിയിരിക്കുകയാണ് തമിഴ്നാട് പൊലീസ് .
അതേസമയം കോവളം തീരത്ത് കടലില്‍ കാണാതായ നാലുപേരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഐഎസ് ആര്‍ഒയുടെ സഹായം തേടി. റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേരള, തമിഴ് നാട് തീരങ്ങളില്‍ എത്രയും വേഗം പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീരദേശസേനയുടെയും നേവിയുടെയും മറൈന്‍ എന്ഫോഴ്സ്മെന്ടിന്ടെയും സഹായത്തോടെ നടത്തിയ തെരച്ചില്‍ ഫലം കാണാത്തതിനെത്തുടര്ന്നാണിത്.
രണ്ടുദിവസം മുമ്പാണ് കോവളത്ത് ലൈറ്റ് ഹൗസ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചു യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റു നാലുപേര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനൂപ് ഗിരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിതിന്‍ രാജ്, അഭിഷേക്, ജിതിന് എന്നിവരെയാണ് തിരയില്‍പ്പെട്ടു കാണാതായത്. രണ്ടു പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മറ്റു മൂന്നു പേര് തിരയില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: