പാട്ന: ബീഹാറിലെ നിതീഷ് കുമാര്‍ ലാലുപ്രസാദ് സഖ്യം വഴിപിരിയുകയാണെന്ന് സംശയം. നിതീഷിന്റെ ട്വിറ്റര്‍ സന്ദേശമാണ് സംശയത്തിന് കാരണം.
ആര്‍ജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ട നിതീഷിന് എങ്ങനെ ബീഹാറിന്റെ വികസനം സാധ്യമാക്കാന്‍ കഴിയുമെന്ന് ഒരാള്‍ നിതീഷിനോട് ട്വിറ്ററിലൂടെ ചോദിച്ചു. നല്ല മനുഷ്യര്‍ ചന്ദനം പോലെയാണെന്നും ചന്ദനമരത്തില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞുകിടന്നാലും ചന്ദനത്തിന്റെ സുഗന്ധം നശിക്കുന്നില്ലെന്നുമായിരുന്നു നിതീഷിന്റെ മറുപടി. ഈ ചോദ്യവും ഉത്തരവും ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായിക്കഴിഞ്ഞു.
ലാലുവിനെ വിനാശകാരിയായ പാമ്പായിട്ടാണ് നിതീഷ് പരോക്ഷമായി സൂചിപ്പിച്ചത്. ഇത് ലാലുവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.ബീഹാര്‍ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് ഉണ്ടാക്കിയ അസ്വാഭാവിക സഖ്യത്തിന്റെ ഗതി ഇതാകുമെന്നാണ് ട്വീറ്റിനോട് ബിജെപി പ്രതികരിച്ചത്. രാഷ്ട്രീയ നിരീക്ഷകര്‍ ട്വീറ്റിനെ സഖ്യത്തിലുണ്ടായ ഉലച്ചിലിന്റെ ഫലമായാണ് കാണുന്നത്. പാമ്പ് ആര്‍ജെഡി( ലാലു) വാണെന്ന് ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി പറഞ്ഞു.
നിതീഷ്ജി എന്താണ് പറയാന്‍ ഉദ്ദേശിച്ചത്. താന്‍ ചന്ദനമാണെന്നും ലാലുജി പാമ്പാണെന്നും. ഇതെന്തു തരം സഖ്യമാണ്. ആര്‍ജെഡിയെ നിതീഷ് പാമ്പെന്നുവിളിക്കുന്നു.സഖ്യം നിലനിര്‍ത്താനാണ് താന്‍ വിഷം കഴിച്ചതെന്ന് ലാലു പറയുന്നു. സമ്പര്‍ക്കം കൊണ്ട് ഒരാള്‍ക്ക് അപരന്റെ സ്വഭാവം വരുമെന്ന് നിതീഷ് ഓര്‍ത്താല്‍ നന്ന്.സുശീല്‍കുമാര്‍ മോദി തുടര്‍ന്നു.
ലാലുവുമായുള്ള നിതീഷിന്റെ ചങ്ങാത്തം സംസ്ഥാനത്ത് ഇപ്പോള്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്. ക്രമസമാധാനം തകര്‍ന്നു. ഭരണം വളരെ മോശവുമായി. ബിജെപിയെ തടയാനുള്ള അവസരവാദപരമായ സഖ്യമാണിത്. സുശീല്‍കുമാര്‍ മോദി പറഞ്ഞു. പാമ്പിനെ പിടിച്ച് വിഷം ഊറ്റിക്കളയാനുള്ള മന്ത്രം ബിജെപിക്കറിയാം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: