തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം ഓണത്തിന് മുമ്പ് നടപ്പാക്കണമെന്ന് ഫെറ്റോ സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2014 ജൂലൈയില്‍ നടപ്പാക്കേണ്ട പരിഷ്കരണം വൈകി. ശമ്പളവര്‍ധന സംബന്ധിച്ച തെറ്റായ കണക്ക് പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് സര്‍ക്കാരും കമ്മീഷനും ശ്രമിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരന് 8500 രൂപ അടിസ്ഥാന ശമ്പളവും 80 ശതമാനം ക്ഷാമബത്തയായ 6800 രൂപയും ഉള്‍പ്പെടെ കുറഞ്ഞ ശമ്പളമായി ഇപ്പോള്‍ തന്നെ 16300 രൂപ ലഭിക്കുന്ന സ്ഥാനത്താണ് ഇത് രണ്ടും കൂടി ചേര്‍ത്ത് 17000 രൂപ അടിസ്ഥാനശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. ആറുവര്‍ഷത്തിനുശേഷം ലഭിക്കുന്ന ശമ്പളപരിഷ്കരണത്തിലൂടെ അധികമായി ലഭിക്കുന്നത് കേവലം 1700 രൂപ മാത്രമാണ്. അതാണ് ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നുള്ള രീതിയില്‍ പ്രചരിപ്പിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ എം.എസ്. കരുണാകരന് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി. ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, സംഘടനാ സെക്രട്ടറി ടി.എം. നാരായണന്, ട്രഷറര്‍ ബി. ജയപ്രകാശ്, കെ.പി. രാജേന്ദ്രന്, വി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, കെ.വി. അച്യുതന്, കമലാസനന് കാര്യാട്ട്, എം.ജി.പുഷ്പാംഗദന്, സജീവ് തങ്കപ്പന്, ബാലഗോപാലന് പായിച്ചേരി, കെ.കെ. ശ്രീകുമാര്‍, കെ.ആര്. മോഹനന് നായര്‍, പി.കെ. രമേഷ് കുമാര്‍, പി.കെ. സാബു, പ്രദീഷ് ഡി. ഷേണായി തുടങ്ങിയവര്‍ സംസാരിച്ചു.
ഫെറ്റോ ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: ഫെറ്റോ സംസ്ഥാന ഭാരവാഹികളെ എറണാകുളത്ത് നടന്ന സമ്മേളനം തെരഞ്ഞെടുത്തു. വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ (പ്രസിഡന്റ്), പി. സുനില്‍കുമാര്‍ (ജനറല്‍സെക്രട്ടറി), എസ്.വാരിജാക്ഷന്‍ (സംഘടനാസെക്രട്ടറി), കമലാസനന് കാര്യാട്ട്, സി.സുരേഷ്കുമാര്‍, എം.കെ. സദാനന്ദന്, പ്രദീഷ് ഡി. ഷേണായി (വൈസ്പ്രസിഡന്റുമാര്‍), കെ.ആര്. മോഹനന് നായര്‍, എസ്.കെ. ജയകുമാര്‍, എസ്. ചന്ദ്രചൂഢന്, പി.കെ. രമേഷ്കുമാര്‍ (സെക്രട്ടറിമാര്‍), ബി. ജയപ്രകാശ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: