തിരുവനന്തപുരം: ഏപ്രില്‍ മുതല്‍ ജൂണ്‍വരെ മദ്യവില്‍പ്പനയില്‍ 18 ശതമാനം കുറവുണ്ടായതായി മന്ത്രി കെ. ബാബു അറിയിച്ചു. എന്നാല്‍ വരുമാനം വര്‍ദ്ധിച്ചു. സെയില്‍സ് ടാക്സ്, എക്സൈസ് നികുതി തുടങ്ങിയ നികുതി വര്ദ്ധനവുള്ളതിനാലാണു വരുമാനം വര്‍ധിച്ചത്.
1.10 കോടി ലിറ്റര്‍ മദ്യത്തിന്റെ കുറവാണു വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എക്സൈസ് വകുപ്പ് 3.58 കോടി രൂപ ചെലവഴിച്ചു. പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷം 688 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പത്രമാധ്യമങ്ങള്‍ക്കു പരസ്യ ഇനത്തില്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക 26 കോടിയാണെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. സുഗമമായ വിദേശറിക്രൂട്ട്മെന്റ് ഉറപ്പാക്കുന്നതിനും സുതാര്യത നിലനിര്‍ത്തുന്നതിനുമായി ജോലി നേടാനാഗ്രഹിക്കുന്ന നഴ്സുമാരുടെ പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കാന്‍ നോര്‍ക്ക നടപടിയാരംഭിച്ചു. വിദേശത്തു ജോലിയാഗ്രഹിക്കുന്നവര്ക്ക് നോര്‍ക്ക റൂട്ട്സിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാം. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: