തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇരുന്നൂറ് പേരെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി പോലീസ് സേനയിലെടുക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. പിഎസ്സിയുമായി ചര്‍ച്ച ചെയ്തു ഒക്ടോബര്‍ രണ്ടിന് മുമ്പ് ഇത് പ്രാബല്യത്തില്‍ വരുത്തും.
എക്സൈസിലും പോലീസിലും പട്ടികജാതിവര്‍ഗക്കാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ആഭ്യന്തരവകുപ്പ് അഡീഷണല്സെക്രട്ടറി ചെയര്‍മാനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നുവെന്നും മന്ത്രി ഐ.സി. ബാലകൃഷ്ണന്റെ സബ്മിഷനു മറുപടി നല്കി.
പട്ടികവര്ഗക്കാരായതിനാല് ഇവര്‍ക്ക് അനുവദിക്കാവുന്ന ശാരീരിക-വയസിളവുകള്‍ ഈ സമിതി പരിഗണിച്ച് വരികയാണ്. പോലീസ് സേനയില്‍ വനവാസികളുടെ എണ്ണം തീരെ കുറവാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന വനവാസി കോളനികളില്‍ നിന്ന് സ്പെഷ്യല്റിക്രൂട്ട്മെന്റ് വഴി പോലീസ്, എക്സൈസ് സേനകളിലേക്ക് നിയമനം നടത്താന്‍ പിഎസ്സിയുമായി ചേര്‍ന്ന് നടപടിയെടുത്തുവരുന്നുണ്ട്.മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: