തിരുവനന്തപുരം: നിയമസഭയെ കടലാസ് രഹിത ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികളുടെ ഭാഗമായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം താമസിയാതെ വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന് അറിയിച്ചു. വലിയ സാമ്പത്തികബാധ്യത വരുന്ന പദ്ധതിയാണിതെന്നും സ്പീക്കര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഷാഫി പറമ്പില്‍ ഉന്നയിച്ച സബ്മിഷനില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു അദ്ദഹം.
നിയമസഭയെ ഡിജിറ്റലൈസ് ചെയ്യാന്‍ വലിയ തുക ചെലവാകും. ഇതിന് കേന്ദ്രസഹായം തേടേണ്ടതുണ്ട്. അത് ലഭിച്ചാലും ബാക്കിതുക സംസ്ഥാനം കണ്ടെത്തണം. ഇപ്പോള്‍ തുടക്കം കുറിച്ചാല്‍, പതിമൂന്നാം നിയമസഭയുടെ കാലത്ത് സാധിച്ചില്ലെങ്കിലും അധികം വൈകാതെ കേരളനിയമസഭയ്ക്ക് കടലാസ് രഹിത സംവിധാനത്തിലേക്ക് മാറാമെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: