തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവദര്‍ശനങ്ങള്‍ ഹയര്‍സെക്കന്‍ഡറി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ പറഞ്ഞു. ആദ്യഘട്ടമായി ഏഴ് ക്ലാസ്സുകളിലെ പാഠഭാഗങ്ങളില്‍ ഗുരുദേവദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദൈവദശകത്തിന്റെ ദാര്‍ശനികമൂല്യം വിലയിരുത്തി ദിവ്യാനുഭൂതികളുടെ കാവ്യസ്പന്ദനം എന്ന കൃതി പിആര്‍ഡി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും വര്‍ക്കല കഹാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
ദൈവദശകത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ അത് പ്രാര്‍ഥനാഗാനമായി അംഗീകരിക്കാനാവശ്യപ്പെട്ടായിരുന്നു ഉപക്ഷേപം. എന്നാല്‍ സ്കൂളുകളില്‍ പ്രാര്‍ഥനാഗാനമായി ഏതെങ്കിലും പ്രാര്ഥനാഗീതത്തെ ഉള്‍പ്പെടുത്താന്‍ നിലവില്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഗുരുദേവന് രചിച്ച ദൈവദശകം ലളിതവും സംഗീതാത്മകവും ഭാവഗാംഭീര്യം നിറഞ്ഞതുമായ പ്രാര്‍ഥനാഗീതമാണ്. കാലാതീതമായ മഹത്ത്വവും പ്രസക്തിയും അതിനുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: