വാല്മീകി രാമായണത്തില്‍ ദശരഥമഹാരാജാവ് ശ്രീരാമനെ വിളിച്ചുവരുത്തി വാത്സല്യത്തോടെ ചില ഉപദേശങ്ങള്‍ നല്കുന്നു.
”മകനേ, നീ ഗുണവാനാണെങ്കിലും നിന്നോടുള്ള സ്നേഹം കൊണ്ട് നിന്റെ നന്മയ്ക്കായി പറയുന്നതാണ്.
ഭൂയോ വിനയമാസ്ഥായ ഭവ നിത്യം ജിതേന്ദ്രിയ:
കാമക്രോധസമുത്ഥാനി ത്യജേ്യഥാ വസ്നാനി ച
പരോക്ഷയാ വര്‍ത്തമാനേ വൃത്ത്യാ പ്രത്യക്ഷയാ തഥാ
അമാത്യപ്രദൃതിഃ സര്‍വ്വാഃ പ്രകൃതീശ്ചാനുരഞ്ജയ
കോഷ്ഠാഗാരായുധാഗാരൈഃ കൃത്യാ സന്നിചയാന് ബഹുന്‍
തുഷ്ടാനു രക്തപ്രകൃതിര്യഃ പാലയതി മേദിനീം
തസ്യ നന്ദന്തി മിത്രാണി ലബ്ധ്യാളമൃതമിവാമരാഃന”
(മകനേ! നീ ഇനിയും വിനയത്തോടെ ഇന്ദ്രിയ നിഗ്രഹം ചെയ്യണം. കാമമോ ക്രോധമോകൊണ്ട് യാതൊരു പ്രവൃത്തിയും ചെയ്യരുത്. നീ പ്രത്യക്ഷമായും പരോക്ഷമായുമുള്ള മാര്‍ഗ്ഗങ്ങളില്‍കൂടി പ്രജാപരിപാലനം നടത്തണം. ധാരാളം ധാന്യസൂക്ഷിപ്പുശാലകളും ആയുധപ്പുരകളും ഉണ്ടാക്കി മന്ത്രിമാരുള്‍പ്പെടെ എല്ലാ പ്രജകളേയും ഒരേപോലെ യോജിപ്പിച്ചു ഭരിക്കണം. യാതൊരു രാജാവിന്റെ പ്രജകളാണോ രാജാവിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നത്, അയാളുടെ സ്നേഹിതന്മാര് അമൃതു ലഭിച്ച ദേവന്മാരെപ്പോലെ സന്തോഷിക്കുന്നു. മകനേ, നീ ആത്മനിയന്ത്രണത്തോടുകൂടിമാത്രം എല്ലാ കാര്യങ്ങളും ചെയ്യണം). ഉപദേശം കേട്ടശേഷം ശ്രീരാമന് കൗസല്യയുടെ കൊട്ടാരത്തിലേക്ക് ആശീര്‍വാദം വാങ്ങാന്‍പോയി. ശ്രീരാമനെ കൗസല്യ വേണ്ടവിധം ആശീര്‍വാദിച്ചു. പെട്ടെന്ന് ഒരുസൂതന് പ്രത്യക്ഷപ്പെട്ട് മഹാരാജാവ് വീണ്ടും കാണണമെന്നാവശ്യപ്പെട്ടകാര്യം അറിയിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: