തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കഴിഞ്ഞ 20 വര്‍ഷമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്ന സിഎല്‍ആര്‍ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം നിര്‍ത്തിവെച്ചത് രാഷ്ട്രീയ -വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമാണെന്ന് ആരോപണം.
നീണ്ട നാളത്തെ സമരങ്ങള്‍ക്കൊടുവിലാണ് 52 ഓളം ദിവസവേതനക്കാരെ ലാസ്റ്റ്ഗ്രേഡില് ഉള്‍പ്പെടുത്തി സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് അട്ടിമറിച്ചുകൊണ്ട് നിയമനം നിര്‍ത്തിവെക്കാന്‍ സിന്‍ഡിക്കേറ്റ്യോഗം കഴിഞ്ഞദിവസം തീരുമാനിച്ചത്.
ലാസ്റ്റ്ഗ്രേഡ് നിയമനത്തില്‍ 30 ശതമാനം സംവരണമാണ് സിഎല്‍ആര്‍ വര്‍ക്കര്‍മാര്‍ക്കായി നീക്കിവെച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ നിയമിക്കപ്പടുന്നവര് തങ്ങള്‍ക്ക് ഗുണമില്ലെന്ന് കണ്ട് ലീഗിന്റെ സമ്മര്‍ദ്ദഫലമായി കെപിസിസി ഇടപെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും മുഖ്യമന്ത്രി നിയമനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സിന്‍ഡിക്കേറ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് ആേരാപണം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ തൊഴിലാളിസ്നേഹം നടിച്ചിരുന്ന ഇടതുപക്ഷവും ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റി തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. യൂണിേവഴ്സിറ്റിയിലെ മുഴുവന്‍ നിയമനങ്ങളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ അട്ടിമറി നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: