ന്യൂയോര്‍ക്ക്: സപ്തംബര്‍ 5ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നടത്താനിരുന്ന ബ്രസീല്‍ -അര്‍ജന്റീന സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ഫിഫ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണ് മത്സരം വേണ്ടെന്നുവെയ്ക്കാന്‍ കാരണം.
കളിയുടെ നടത്തിപ്പ് അവകാശമുണ്ടായിരുന്ന ഫുള്‍ പ്ലേയെന്ന സ്പോര്‍ട്സ് മാര്‍ക്കറ്റിങ് കമ്പനിയുടെ ഉടമകളായ രണ്ട് അര്‍ജന്റീനക്കാര്‍ ഫിഫയിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണം നേരിടുന്നുണ്ട്. ഇരുവരും മെയ് മുതല്‍ വീട്ടുതടങ്കലിലാണ്. ഈ സാഹചര്യത്തിലാണ് ആരാധകര്‍ ഉറ്റുനോക്കിയ കളി ഉപേക്ഷിച്ചത്. ഇതോടെ ലയണല്‍ മെസി- നെയ്മര്‍ താരയുദ്ധം കാണാനുള്ള അപൂര്‍വ്വ അവസരവും ഫുട്ബോള്‍ പ്രേമികള്‍ക്ക് നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: