പത്തനംതിട്ട: ശബരീശ സന്നിധിയിലെ നിറപുത്തരി ചടങ്ങുകള്‍ ഭക്തര്‍ക്ക് സുകൃതമായി. ഇന്നലെ പുലര്‍ച്ചെ 5.30 നും 6.15 നും ഇടയിലായിരുന്നു നിറപുത്തരി പൂജ.
ഭക്തര്‍ ഭഗവാന് കാണിക്കയായി സമര്‍പ്പിച്ച നെല്‍ക്കതിരുകള്‍ താഴെ തിരുമുറ്റത്തെ ആല്‍ത്തറയില്‍ നിന്നും തന്ത്രി കണ്ഠര് രാജീവരരുടേയും മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ സന്നിധാനത്ത് എത്തിച്ച് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം ശ്രീകോവിലിനിലുള്ളിലേക്ക് ആനയിച്ചു.
ഭഗവാന് മുന്നില്‍ സമര്‍പ്പിച്ച നെല്‍ക്കതിരുകള്‍ പൂജകള്‍ക്ക് ശേഷം ശ്രീകോവിലിന് മുമ്പില്‍ ചാര്‍ത്തുകയും തുടര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുകയും ചെയ്തു. മാളികപ്പുറത്തും നിറപുത്തരി ചടങ്ങുകള്‍ നടന്നു.
കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി 10ന് ശബരിമല നട അടച്ചു. ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16ന് വൈകിട്ട് 5.30ന് തിരുനട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: