ഇസ്ലാമാബാദ്: സുരക്ഷാ വക്താക്കളുടെ ഉന്നതതല ചര്‍ച്ചകള്‍ നടക്കാനിരിക്കെ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന് രംഗത്ത്. പെഷാവറിലെ സൈനിക സ്കൂളില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന് വാദവുമായാണ് പാകിസ്ഥാന് രംഗത്തെത്തിയിരിക്കുന്നത്.
പെഷവാറിലും ബലൂചിസ്ഥാനിലും കറാച്ചിയിലും നടന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആഗസ്റ്റില്‍ നടക്കുന്ന ദേശീയ സുരക്ഷാ ഉപദേശക തല ചര്‍ച്ചയില്‍ പാകിസ്ഥാന് ഉന്നയിക്കും.
അതേസമയം റഷ്യയിലെ ഉഫയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ വക്താക്കള്‍ തമ്മിലുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് തീരുമാനമായത്. എന്നാല്‍ ഈ ആവശ്യം മുന്നോട്ടുവച്ചത് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.
2014 ഡിസംബര്‍ 16നാണ് ലോകത്തെ നടുക്കിയ സംഭവം. പെഷവാറിലെ സൈനിക സ്കൂളിലെത്തിയ ഭീകരര്‍ 136 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 150 പേരെയാണ് നിഷ്ക്കരുണം വെടിവച്ച് കൊലപ്പെടുത്തിയത്. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: