ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നാം ദിവസവും സ്തംഭിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഒരു തവണ നിര്‍ത്തിവച്ചു.
ലോക്സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. രാജ്യസഭ രണ്ടു വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ആരോപണത്തെ കുറിച്ച് വിശദമായ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ബഹളം ഉപേക്ഷിച്ചില്ല.
അതേസമയം മന്ത്രിമാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ രാജിവയ്ക്കേണ്ടതില്ലെന്നും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായിട്ടും പ്രതിപക്ഷം എന്തുകൊണ്ടാണ് സഭാനടപടികള്‍ തടസപ്പെടുത്തുന്നതെന്നും വെങ്കയ്യ നായിഡു ചോദിച്ചു.
പാര്‍ലമെന്റ് സ്തംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. അരുണ്‍ ജെയ്റ്റലി, സുഷമസ്വരാജ്, രാജ്നാഥ് സിംഗ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: